കൊൽക്കത്ത: പശ്ചിമ ബംഗാൾ പ്രാദേശിക തെരഞ്ഞെടുപ്പിൽ ബിജെപി പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും നേരെ വ്യാപകമായി ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ബംഗാളിലെ 108 മുനിസിപ്പാലിറ്റികളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി പ്രവർത്തകരെ തൃണമൂൽ പ്രവർത്തകർ വ്യാപകമായി മർദ്ദിക്കുന്നതായും വോട്ടർമാരെ ബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നോർത്ത് 24 പർഗാനയിൽ ബിജെപി പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. തൃണമൂൽ പ്രവർത്തകർ വോട്ടിംഗ് യന്ത്രങ്ങൾ നശിപ്പിച്ചു. സംസ്ഥാനത്ത് ബൂത്ത് പിടുത്തം വ്യാപകമാണ് . വോട്ട് ചെയ്യാൻ അനുവദിക്കാതെ പൊലീസ് ബിജെപി പ്രവർത്തകരെ കൂട്ടമായി അറസ്റ്റ് ചെയ്യുകയാണെന്ന് ബിജെപി എം എൽ എ അർജുൻ സിംഗ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി താമസിക്കുന്ന കാന്തി മണ്ഡലത്തിലും തൃണമൂൽ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടു. ഹൂഗ്ലിയിലെ ബിജെപി സ്ഥാനാർത്ഥിയെ ഗുണ്ടകൾ തല്ലിച്ചതച്ചു. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെയും വ്യാപകമായി ആക്രമിക്കുകയാണെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
Discussion about this post