കണ്ണൂർ: കണ്ണൂരിൽ വൻ ലഹരി വേട്ട. രണ്ട് കിലോയോളം വരുന്ന എം ഡി എം ഐ ഉൾപ്പെടെ ഒന്നരക്കോടിയിലേറെ രൂപ വില വരുന്ന ലഹരി വസ്തുക്കളുമായി മുഴുപ്പിലങ്ങാട് സ്വദേശി ബൽകീസും ഭർത്താവ് അഫ്സലുമാണ് പിടിയിലായത്. ബൽകീസ് മയക്കുമരുന്ന് കടത്തിലെ മുഖ്യ കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ എം ഡി എം ഐ വേട്ട എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് നഗരഹൃദയത്തിൽ പൊലീസ് ലഹരിമരുന്നും കടത്ത് സംഘത്തെയും പിടികൂടിയത്. കണ്ണൂർ പ്ലാസാ ജംഗ്ഷനിലായിരുന്നു ടൗൺ പൊലീസിന്റെ മാരക ലഹരിമരുന്ന് വേട്ട. 1950 ഗ്രാം എം ഡി എം ഐ പിടിച്ചെടുത്തു. 67 ഗ്രാം ബ്രൗൺ ഷുഗർ, ഏഴര ഗ്രാം കറുപ്പ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ബംഗലൂരുവിൽ നിന്ന് ബസിൽ ചുരിദാർ പീസുകളുടെ പാഴ്സലിൽ ഒളിപ്പിച്ചാണ് ലഹരി മരുന്ന് കടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പാഴ്സൽ ഏറ്റുവാങ്ങാൻ എത്തിയ ബൽകീസിനെ ആദ്യം പിടികൂടി. പിന്നാലെ ഭർത്താവ് അഫ്സലിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Discussion about this post