ഭോപാൽ: ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനി ക്ലാസ് മുറിക്കുള്ളിൽ നിസ്കരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർവകലാശാല വിസി. ഡോക്ടർ ഹരിസിംഗ് ഗൗർ സർവകലാശാല വൈസ് ചാൻസലർ നീലിമ ഗുപ്തയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മതാചാരങ്ങൾ വീട്ടിൽ ആണ് ആചരിക്കേണ്ടതെന്നും ക്യാമ്പസ് അതിനുള്ള ഇടമല്ലെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ വലതുപക്ഷ സംഘടായായ ഹിന്ദു ജാഗരൺ മഞ്ച് സർവകലാശാലക്ക് സമർപ്പിച്ചിരുന്നു. വിഷയത്തിൽ അന്വേഷണം നടത്താൻ അഞ്ചംഗ സമിതിയെയാണ് സർവകലാശാല നിയമിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സർവകലാശാല അന്വേഷണ സമിതിക്ക് നിർദേശം നൽകി.
ദീർഘകാലമായി ഹിജാബ് ധരിച്ച് ക്ലാസ്സിൽ ഇരിക്കുന്ന പെൺകുട്ടിയാണ് വീഡിയോയിൽ ഉള്ളതെന്ന് ഹിന്ദു ജാഗരൺ മഞ്ച് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ക്ലാസിനുള്ളിൽ നിസ്കരിച്ചത് അംഗീകരിക്കാനാവില്ല. ഇതിൽ ശക്തമായ നടപടി വേണമെന്ന് ഹിന്ദു ജാഗരൺ മഞ്ച് ആവശ്യപ്പെടുന്നു.
Discussion about this post