മുഖ്യമന്ത്രി പിണറായി വിജയന് മാനസിക രോഗമാണെന്ന് മുൻ എം എൽ എ പി സി ജോർജ്ജ്. ശബരിമലയെ തകർക്കാൻ ശ്രമിച്ചതിലുള്ള ശാസ്താവിന്റെ ശാപമാണ് പിണറായി വിജയനെക്കൊണ്ട് ഈ വിധം ചെയ്യിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴേ കടത്തിൽ മുങ്ങിയ കേരള ജനതയുടെ മുകളിലേക്കാണ് ഒട്ടും അനുയോജ്യമല്ലാത്ത കെ റെയിൽ കൊണ്ടു വരുന്നതെന്നും തൊടുപുഴയിലെ കെ റെയിൽ വിരുദ്ധ സമരത്തിൽ പി സി ജോർജ്ജ് പറഞ്ഞു.
മൂന്നരക്കോടി ജനസംഖ്യയുള്ള കേരളം ഇന്ന് മൂന്ന് ലക്ഷത്തി അറുപത്തേഴായിരം കോടി രൂപ കടത്തിലാണ്. അതിനിടയിലാണ് ശമ്പളം കൊടുക്കാൻ പണമില്ലാതെ മുഖ്യമന്ത്രി അറുപതിനായിരം കോടി കൂടി കടമെടുക്കാൻ അപേക്ഷ നൽകിയത്. ഈ സാഹചര്യത്തിലാണ് ഒരിക്കലും നടക്കാത്ത ഒരു ലക്ഷം കോടിയുടെ പദ്ധതിയുമായി പിണറായി ഇറങ്ങി തിരിച്ചിരിക്കുന്നത്. പി സി ജോർജ്ജ് പറഞ്ഞു.
കെ റെയിലിന്റെ സർവേക്കല്ലുണ്ടാക്കാൻ 2020 മെയ് മാസത്തിൽ തമിഴ്നാട് കമ്പനിക്ക് ടെണ്ടർ കൊടുത്തിരുന്നു. അതിന്റെ കണക്ക് എന്താ ആരും ചോദിക്കാത്തത്? കളവാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും പി സി ജോർജ്ജ് വ്യക്തമാക്കി.
Discussion about this post