വാരാണസി: ഇന്ത്യയിലെ വികസന പുരോഗതിയെ പ്രശംസിച്ച് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയുടെ ഭാര്യ ആർസു റാണ ദ്യൂബ.
‘ഞാൻ ആദ്യമായി ഇന്ത്യയിൽ വന്നത് 1990ൽ ആയിരുന്നു. പിന്നീട് 2017ലും 5 വർഷങ്ങൾക്ക് ശേഷം ഇപ്പോഴും വന്നു. ഇവിടെ വലിയ മാറ്റങ്ങളാണ് കാണാൻ സാധിക്കുന്നത്, പ്രത്യേകിച്ച് കാശി വിശ്വനാഥ ക്ഷേത്ര മേഖലയിൽ. ശരിക്കും മറ്റൊരു നഗരത്തിൽ എത്തിയ പ്രതീതി‘. ദേശീയ മാധ്യമത്തോട് ആർസു റാണ ദ്യൂബ പറഞ്ഞു.
ത്രിദിന ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് നേപ്പാൾ പ്രധാനമന്ത്രിയും ഭാര്യയും ഇന്ത്യയിൽ എത്തിയത്. 2021 ജൂലൈയിൽ നേപ്പാൾ പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷമുള്ള ദ്യൂബയുടെ ആദ്യ വിദേശ സന്ദർശനമാണ് ഇത്. സന്ദർശനത്തിന്റെ ഭാഗമായി നേരത്തെ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേപ്പാൾ പ്രധാനമന്ത്രി നയതന്ത്രതല ചർച്ചകൾ നടത്തിയിരുന്നു.
Discussion about this post