ഡൽഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ കഴിഞ്ഞ ഏഴ്-എട്ട് വര്‍ഷത്തിനിടെ വലിയ വര്‍ഗീയ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. വ്യാഴാഴ്ച യൂറോപ്യന്‍ യൂണിയന് പ്രതിനിധി സംഘത്തോടായിരുന്നു പ്രതികരണം.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളോട് ഒരു വിവേചനവുമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ ന്യൂനപക്ഷങ്ങളുടെ ശതമാനം, “2014-ല്‍ 4 ശതമാനത്തില്‍ താഴെയായിരുന്നത്, മോദി സര്‍ക്കാരിന് കീഴില്‍ ഇപ്പോള്‍ 10 ശതമാനത്തിന് മുകളിലായി ഉയര്‍ന്നു” എന്നും നഖ്വി പ്രതിനിധി സംഘത്തോട് പറഞ്ഞു.
മനുഷ്യാവകാശങ്ങള്‍ക്കായുള്ള യൂറോപ്യന്‍ യൂണിയന് പ്രത്യേക പ്രതിനിധി ഇമോണ്‍ ഗില്‍മോറും ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന് അംബാസഡറുമായ ഉഗോ അസ്റ്റുട്ടോയുടെ നേതൃത്വത്തിലുള്ള ആറംഗ യൂറോപ്യന്‍ യൂണിയന് പ്രതിനിധി സംഘം.
Discussion about this post