തിരുവനന്തപുരം: മുൻ എംഎൽഎ ജോർജ്ജിന് ജാമ്യം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിവാദപ്രതികരണങ്ങള്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വഞ്ചിയൂരിലെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. കോടതി അവധിയായതിനാലാണ് മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. പറഞ്ഞതിൽ നിന്ന് പിന്നോട്ടില്ലെന്നും നിലപാടുകൾ ഉറച്ച് നിൽക്കുന്നുവെന്നും പി.സി ജോർജ് ജാമ്യത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
‘മുസ്ലിം തീവ്രവാദികൾക്കുള്ള പിണറായി വിജയന്റെ റംസാൻ സമ്മാനമാണ് എന്റെ അറസ്റ്റ്. പറഞ്ഞതിൽ നിന്നും പിന്നോട്ടില്ല. വയനാട്ടിൽ നിന്നുള്ള ഒരാൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ അതെല്ലാം പറഞ്ഞത്. കോൺഗ്രസും സി.പി.എമ്മും വോട്ട് ബാങ്കിന്റെ പുറകെയാണ്’, പി.സി ജോർജ് പറഞ്ഞു.
അതേസമയം 153 എ 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. വിദ്വേഷ പ്രചാരണത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് പിസി ജോർജ്ജിനെ അറസ്റ്റ് ചെയ്തത്
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പി.സി ജോർജ്ജ് നടത്തിയ പരാമർശങ്ങളുടെ പേരിൽ നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
ഫോർട്ട് അസി. കമ്മീഷ്ണറുടെ നേതൃത്വത്തിലാണ് നേരത്തെ പിസി ജോർജിനെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post