പനാജി: ഗോവയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. അതേസമയം, ഈ റിപ്പോര്‍ട്ടുകള്‍ തള്ളി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി.
പാര്‍ട്ടിക്കുള്ളില്‍ ഒരു ഭിന്നതയുമില്ലെന്നും ഭരണകക്ഷിയായ ബിജെപിയാണ് കോണ്‍ഗ്രസില്‍ ഭിന്നതയെന്ന അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് പട്കര്‍ പറഞ്ഞു. കഴിഞ്ഞദിവസത്തെ പാര്‍ട്ടി യോഗത്തില്‍ നിന്ന് എഴു എംഎല്‍എമാര്‍ വിട്ടുനിന്നതോടെ ബിജെപിലേക്ക് പോകുന്നയെന്ന റിപ്പോര്‍ട്ടകളും പുറത്തുവന്നിരുന്നു.
ചില എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗോവന്‍ കോണ്‍ഗ്രസിലെ പ്രമുഖനായ ദിഗംബര്‍ കാമത്ത് ശനിയാഴ്ച നടന്ന എംഎല്‍എമാരുടെ യോഗത്തില്‍നിന്ന് വിട്ടുനിന്നതായും വിവരങ്ങളുണ്ടായിരുന്നു.
40 അംഗ ഗോവന്‍ നിയമസഭയില്‍ 25 പേര് പേര് ബിജെപിയില്‍ നിന്നും 11 പേര് കോണ്‍ഗ്രസില്‍ നിന്നുമാണ്.
Discussion about this post