ഡൽഹി: രാജ്യത്ത് പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂർത്തിയായി. എട്ട് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ല. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പെടെയുള്ള എട്ടു പേർ വോട്ട് ചെയ്യാനെത്തിയത്.
ഒഡീഷയിലെ എൻസിപി എംഎൽഎ കമലേഷ് സിങ് ദ്രൗപതി മുർമുവിനാണ് വോട്ട് ചെയ്തത്. മുതിർന്ന എംഎൽഎ മുഹമ്മദ് മൊക്വിമും മുർമുവിനാണ് വോട്ട് ചെയ്തത്.
ആസാമിൽ നിന്നുള്ള 20 കോൺഗ്രസ് എംഎൽഎമാർ മുർമുവിനാണ് വോട്ട് ചെയ്തതെന്ന് എ.ഐ.യു.ഡി.എഫ് എം.എൽ.എ കരിമുദ്ദീൻ ബർഭുയാൻ പറഞ്ഞു. മേഘാലയയിൽ നിന്നും 5 കോൺഗ്രസ് എംഎൽഎമാരും മുർമുവിനാണ് വോട്ട് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
വോട്ടെടുപ്പ് ഇന്ന് രാവിലെ പത്ത് മണിക്കാണ് ആരംഭിച്ചത്. അഞ്ചുമണിയോടെയാണ് അവസാനിച്ചത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ് നടന്നത്. എം പിമാരും എം എല്‍ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്താൻ പട്ടികയിലുണ്ടായിരുന്നത്. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. ജൂലൈ 25ന് ആണ് വോട്ടെണ്ണൽ.
നാൽപത്തിയൊന്ന് പാർട്ടികൾ ആണ് എൻ ഡി എ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നത്. പ്രതിപക്ഷത്തെ ശിവസേന, ഝാർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികൾ മുർമുവിന് പിന്തുണ അറിയിച്ചിരുന്നു. വൈ എസ് ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എൻ ഡി എയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകൾ കിട്ടാനാണ് സാധ്യത.
Discussion about this post