ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തി എന്ന് പറഞ്ഞുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി. ഹർജി തെറ്റിദ്ധരിപ്പിക്കുന്നതും കഴമ്പില്ലാത്തതുമാണ് എന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സച്ചിൻ ദത്തയാണ് ഹർജി തള്ളിയത്. ഹർജി തെറ്റായ നിരീക്ഷണമാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.
ഹർജിയിൽ യാതൊരു മെറിറ്റും കോടതി കാണുന്നില്ല. അതിനാൽ ഹർജി തള്ളുന്നു. വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിഐ) പരിഗണനയിലാണ്. കമ്മിഷൻ ഒന്നും ചെയ്യില്ലെന്ന് അനുമാനിക്കാൻ കഴിയില്ല കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ആർക്ക് നോട്ടീസ് നൽകണമെന്ന് നിർദേശിക്കാൻ കോടതിക്ക് കഴിയില്ല. അവർ ഒന്നും ചെയ്യില്ലെന്ന് ഞങ്ങൾക്ക് അനുമാനിക്കാനും കഴിയില്ല,’ ബെഞ്ച് ചൂണ്ടിക്കാട്ടി.
രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കഴിഞ്ഞമാസം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് എതിരെയാണ് കോടതിയിൽ ഹർജി നൽകിയിരുന്നത്. വിദ്വോഷ പ്രസംഗം നടത്തിയ എല്ലാ നേതാക്കൾക്ക് എതിരെയും നടപടിയെടുക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
Discussion about this post