1999-ലെ കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനെതിരായ വിജയത്തിന്റെ 23-ാം വാർഷികം ആഘോഷിക്കാനൊരുങ്ങവെ മോട്ടോർ സൈക്കിൾ റാലിയുമായി ഇന്ത്യൻ സൈന്യം. ന്യൂഡൽഹിയിലെ നാഷണൽ വാർ മെമ്മോറിയലിൽ നിന്ന് ലഡാക്കിലെ ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിലേക്കാണ് ഇന്ത്യൻ സൈന്യം മോട്ടോർ സൈക്കിൾ റാലി നടത്തുന്നത്. സൈക്കിൾ ഫ്ലാഗ് ഓഫ് ചെയ്തായി എച്ച്ടി ഓട്ടോ റിപ്പോര്ട്ട് ചെയ്യുന്നു.
30 അംഗ ബൈക്ക് റാലി ആറ് ദിവസങ്ങൾക്ക് ശേഷം ജൂലൈ 26-ന് സമാപിക്കും. കരസേനാ ഉപമേധാവി ലെഫ്റ്റനന്റ് ജനറൽ ബിഎസ് രാജുവാണ് ദേശീയ യുദ്ധസ്മാരകത്തിൽ നിന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തത്.
30 ബൈക്ക് യാത്രക്കാരുടെ സംഘം കാർഗിൽ യുദ്ധത്തിലെ വീരന്മാരുടെ അജയ്യമായ ആത്മാവിനെയും അവരുടെ ധൈര്യവും സാഹസികതയും പുനരുജ്ജീവിപ്പിക്കാനും ആറ് ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ, ശ്രമിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ സമാപിക്കുന്നതിന് മുമ്പ്, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലൂടെ റാലി കടന്നുപോകും. പര്യടന വേളയിൽ പരമാവധി പ്രദേശങ്ങൾ കവർ ചെയ്യുന്നതിനായി ബൈക്ക് യാത്രക്കാരെ രണ്ട് ടീമുകളായി തിരിച്ചിട്ടുണ്ട്. രണ്ട് ടീമുകളും സോജില പാസ് ആക്സിസ്, റോഹ്താങ് പാസ് ആക്സിസ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിലൂടെ നീങ്ങും. ഇവ യഥാക്രമം 1,400 കിലോമീറ്ററും 1,700 കിലോമീറ്ററും ദൂരം ഉൾക്കൊള്ളുന്നു. യാത്രയ്ക്കിടയിൽ വിദൂര പ്രദേശങ്ങൾ കവർ ചെയ്യുന്നതിനായി, ബൈക്കർ ടീമുകൾ ഉയർന്ന മലമ്പാതകളിലൂടെയും ദുഷ്കരമായ ട്രാക്കുകളിലൂടെയും കടന്നുപോകുന്നത്.
ബൈക്ക് റാലിയിലൂടെ, രാജ്യസ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ ധീരരായ സൈനികരുടെ ധീരതയും നിശ്ചയദാർഢ്യവും ഉയർത്തിക്കാട്ടുകയാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്.
Discussion about this post