തിരുവനന്തപുരം: തിരുവനന്തപുരം: ഭക്ഷ്യ മന്ത്രി ജി ആർ അനിലിനോടു ന്യായം നോക്കി ചെയ്യാമെന്നു പറഞ്ഞ സിഐയ്ക്ക് എതിരെ നടപടി. വട്ടപ്പാറ സി ഐ ഗിരിലാലിനെതിരെയാണ് നടപടി. കരകുളത്തെ ഒരു പ്രശ്നത്തിൽ ഇടപെട്ടു കൊണ്ട് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ വട്ടപ്പാറ സി ഐയെ വിളിച്ചപ്പോൾ മോശമായി പെരുമാറി എന്ന് ആരോപിച്ചാണ് നെടുമങ്ങാട് ഡി വൈ എസ് പി സ്റ്റുവർട്ട് കീലർ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. മന്ത്രി വിളിച്ച് പരാതി പറഞ്ഞതായും റിപ്പോർട്ടിൽ സൂചിപ്പിട്ടുണ്ടെന്നാണ് വിവരം. ഡി വൈ എസ് പി യുടെ റിപ്പോർട്ടിന്മേൽ ജില്ലാ പൊലീസ് മേധാവി നടപടി സ്വീകരിക്കുകയായിരുന്നു. ഡിജിപിയ്ക്കും മന്ത്രി പരാതി നൽകിയതായാണ് റിപ്പോർട്ട്.
തന്നെ വിളിച്ച മന്ത്രിയോടു ന്യായം നോക്കി ചെയ്യാമെന്നാണ് സിഐ പറഞ്ഞത്. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. പിന്നെ മര്യാദയ്ക്ക് സംസാരിക്കണമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഞാൻ മര്യാദയ്ക്കാണ് സംസാരിക്കുന്നതെന്ന് സിഐ പറഞ്ഞെങ്കിലും ഇത് കേൾക്കാൻ മന്ത്രി തയ്യാറാവുന്നില്ല എന്ന് ഓഡിയോ ക്ലിപിൽ വ്യക്തമാണ്. മന്ത്രിയാണ് അനാവശ്യ പ്രകോപനമുണ്ടാക്കിയതെന്നാണ് പോലീസുകാരുടെ ഭാഷ്യം.
വിഷയം കുടംബ പ്രശ്നമാണെന്നും രമ്യമായി പരിഹരിക്കാമെന്നും സി ഐ ഉറപ്പു നല്കി. എന്നാൽ അത് പോരെന്നും വിഷയം കടുപ്പിക്കണമെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. സാർ അത് ന്യായം നോക്കി വേണ്ടത് ചെയ്യാമെന്നും നീതി ഉറപ്പാക്കാമെന്നും സി ഐ വീണ്ടു പറഞ്ഞു. ഇതോടെ രോഷ കുലനായ മന്ത്രി ന്യായം നോക്കിയെ ചെയ്യുകയുള്ളോ എന്ന് പറഞ്ഞ് സി ഐ യോടു കയർക്കുകയായിരുന്നു.പിന്നീട് ഇരുവരും വാക്കുതർക്കമുണ്ടായി. ഇതിൻറെ ഓഡിയോ ക്ലിപും പുറത്ത് വന്നിട്ടുണ്ട്.
Discussion about this post