ഗുരുവായൂർ: ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻജി ഭാഗവത്. പുലർച്ചെ അഞ്ച് മണിയോടെയാണ് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെപി വിനയൻ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ മനോജ് കുമാർ അസിസ്റ്റന്റ് മാനേജർ പ്രശാന്ത് എന്നിവർ ചേർന്ന് സർസംഘചാലകിനെ സ്വീകരിച്ചു. ആർ എസ് എസ് അഖില ഭാരതീയ സഹസർകാര്യവാഹ് മുകുന്ദ്, ക്ഷേത്ര സംഘചാലക് വന്യരാജൻ, ക്ഷേത്ര കാര്യവാഹ് രാജേന്ദ്രൻ ,പ്രാന്ത സംഘചാലക് അഡ്വ.കെ കെ ബാലറാം,പ്രാന്ത കാര്യവാഹ് പി എൻ ഈശ്വരൻ, പ്രാന്തപ്രചാരക് എസ് സുദർശനൻ, മുതിർന്ന കാര്യകർത്താക്കളായ എസ് സേതുമാധവൻ, എ വിനോദ്,എന്നിവർ സർ സംഘചാലകിനൊപ്പമുണ്ടായിരുന്നു.
ശങ്കരാചാര്യ ശിഷ്യൻമാർ സ്ഥാപിച്ച തൃശൂരിലെ തെക്കേമഠം, നടുവിൽ മഠം, വടക്കേ മഠം എന്നിവയും നേരത്തെ സർസംഘചാലക് സന്ദർശിച്ചിരുന്നു. പൂർണകുംഭം നൽകി വേദാലാപനത്തോടെയാണ് സർസംഘചാലകിനെ സ്വീകരിച്ചത്. ഭാരതത്തിന്റെ സനാതനമായ വിജ്ഞാനനിധി പുരാതന കാലം മുതൽ സംരക്ഷിക്കപ്പെടുന്നത് നേരിട്ട് കാണാനായതിൽ സന്തോഷമുണ്ടെന്ന് തെക്കേമഠം സന്ദർശന ഡയറിയിൽ സർസംഘചാലക് കുറിച്ചു. ഈ പാരമ്പര്യം സംരക്ഷിക്കാൻ സമൂഹത്തിന്റെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെഡ് പ്ലസ് സുരക്ഷ ഉളളതിനാൽ സർസംഘചാലകിന്റെ ദർശന സമയത്ത് ഭക്തർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. ആർഎസ്എസ് പ്രവർത്തകരുടെ സാംഘിക്കിൽ ഉൾപ്പെടെ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം തൃശൂരിൽ എത്തിയത്.
Discussion about this post