Monday, August 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹിമാചൽ പ്രദേശിൽ ഇന്ന് വിധിയെഴുത്ത്; ഭരണ തുടർച്ചയ്ക്ക് ബിജെപി; തിരിച്ചുവരവിന് കാത്ത് കോൺഗ്രസ്; 55 .9 ലക്ഷം വോട്ടർമാർ പോളിങ് ബൂത്തിലേക്ക്

by Brave India Desk
Nov 12, 2022, 01:42 am IST
in India
Share on FacebookTweetWhatsAppTelegram

ഷിംല: ഹിമാചൽ പ്രദേശിൽ ഇന്ന് വിധിയെഴുത്ത്. 55.9 ലക്ഷം വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തുക. 412 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുളളത്. സംസ്ഥാനത്തെ 68 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് നടക്കുക. ഇതിൽ 20 എണ്ണം സംവരണ മണ്ഡലങ്ങളാണ്.

ഭരണ തുടർച്ചയ്ക്കാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ തിരിച്ചുവരവിനുളള അവസരമാണ് കോൺഗ്രസ് കാത്തിരിക്കുന്നത്. മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യാനാണ് കോൺഗ്രസ് ഉയർത്തിയ പ്രധാന മുദ്രാവാക്യം. 2017 ൽ 44 സീറ്റുകളിൽ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസിന് 21 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു. 1990 ലെ തിരഞ്ഞെടുപ്പിൽ ഒൻപത് സീറ്റുകളിൽ ഒതുങ്ങിയ ശേഷം കോൺഗ്രസിന് ലഭിച്ച ഏറ്റവും കുറഞ്ഞ സീറ്റ് നിലയായിരുന്നു കഴിഞ്ഞ തവണത്തേത്.

Stories you may like

‘ഇഷ്‌ടികക്കളത്തിൽ വേഷം മാറി വന്നു, സംസാരിച്ചു, പിന്നാലെ തുരുതുരാ വെടിവെച്ചു!’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രാദേശിക ലഷ്‌കർ ഭീകരനെന്ന് സംശയം

‘ഇനി നിർബന്ധിത മതപരിവർത്തനം നടക്കില്ല, ലവ് ജിഹാദിനും നിർബന്ധിത പരിവർത്തനത്തിനും അന്ത്യം!’; മഹാരാഷ്ട്രയിൽ നിയമം പ്രാബല്യത്തിൽ  

ഇക്കൊല്ലം അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ നാലിലും ബിജെപി അധികാര തുടർച്ച നേടിയിരുന്നു. ഇതേ ആത്മവിശ്വാസത്തോടെയാണ് പാർട്ടി ഹിമാചൽ പ്രദേശിലും വോട്ടർമാരെ അഭിമുഖീകരിച്ചത്. അധികാരത്തിലെത്തിയാൽ ഹിമാചലിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന അമിത് ഷായുടെ വാക്കുകൾ പ്രചാരണ വേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എട്ട് ലക്ഷം തൊഴിലവസരങ്ങളും പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും വികസന പദ്ധതികളുമാണ് വോട്ടർമാർക്ക് മുൻപിൽ ബിജെപി അവതരിപ്പിച്ചിരിക്കുന്നത്.

300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉൾപ്പെടെയാണ് കോൺഗ്രസിന്റെ വാഗ്ദാനം. ബിജെപി സർക്കാർ എടുത്തുകളഞ്ഞ പെൻഷൻ സ്‌കീം പുനസ്ഥാപിക്കുമെന്നതും പ്രധാന വാഗ്ദാനമായി കോൺഗ്രസ് ഉയർത്തിക്കാട്ടിയിരുന്നു.

രാവിലെ എട്ടിന് ആരംഭിക്കുന്ന പോളിങ് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും.
7884 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്ഥാനാർത്ഥികളിൽ 388 പേർ പുരുഷൻമാരും 24 പേർ വനിതകളുമാണ്. 28.5 ലക്ഷം പുരുഷ വോട്ടർമാരും 27.3 ലക്ഷം വനിതാ വോട്ടർമാരുമാണ് സംസ്ഥാനത്ത് ഉളളത്.

മുഖ്യമന്ത്രി ജയ്‌റാം താക്കൂർ, മുൻ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ് തുടങ്ങിയവരാണ് മത്സരിക്കുന്ന പ്രമുഖർ. ശക്തികേന്ദ്രമായ സെറാജ് മണ്ഡലത്തിൽ നിന്നാണ് ജയ്‌റാം താക്കൂർ ജനവിധി തേടുന്നത്. 2017 ൽ ജയ്‌റാം താക്കൂറിനോട് 11,254 വോട്ടുകൾക്ക് പരാജയപ്പെട്ട രാം താക്കൂറിനെയാണ് കോൺഗ്രസ് ഇക്കുറിയും ജയ്‌റാം താക്കൂറിനെതിരെ രംഗത്തിറക്കിയിരിക്കുന്നത്.

ഷിംല റൂറൽ മണ്ഡലത്തിൽ നിന്നാണ് വിക്രമാദിത്യ സിങ് ജനവിധി തേടുന്നത്. ബിജെപിയുടെ രവി മേത്തയാണ് എതിർ സ്ഥാനാർത്ഥി. കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായിരുന്ന മുകേഷ് അഗ്നിഹോത്രി ഹരോലിയിൽ നിന്ന് ജനവിധി തേടും. 19 സിറ്റിങ് എംഎൽഎമാർക്കും കോൺഗ്രസ് ടിക്കറ്റ് നൽകിയിരുന്നു.

Tags: Himachal PollingBJPcongressHimachal Pradesh AssemblyElection 2022
Share1TweetSendShare

Latest stories from this section

‘മദ്രസകൾ ജിഹാദികളെ വളർത്തുന്നു; ഷെയ്ഖ് ഹസീന തിരികെ വരണം!’: ബംഗ്ലാദേശിനെതിരെ കടുത്ത വിമർശനവുമായി തസ്‌ലീമ നസ്രീൻ

‘മദ്രസകൾ ജിഹാദികളെ വളർത്തുന്നു; ഷെയ്ഖ് ഹസീന തിരികെ വരണം!’: ബംഗ്ലാദേശിനെതിരെ കടുത്ത വിമർശനവുമായി തസ്‌ലീമ നസ്രീൻ

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

‘ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി  മുന്നിൽ!’: ഗുജറാത്തിലും മധ്യപ്രദേശിലും കുതിപ്പ്

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

അന്ന് എല്ലാത്തിനും ഒരൊറ്റ കുടുംബത്തിന്റെ പേര് മാത്രം’; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

രാത്രി വൈകി ഭക്ഷണം ചോദിച്ച് വാതിലിൽ മുട്ടി; 3 ഭീകരർക്കായി തിരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന

മതവും ജാതിയും ചോദിച്ചു, പിന്നാലെ ക്രൂരമായി വെടിവെച്ചു’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കറെ തൊയ്ബ? വ്യാപക തെരച്ചിൽ

Discussion about this post

Latest News

‘ഇന്ത്യൻ ഭൂപടത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കാശ്മീരുമില്ല!’;ഹോട്ടലിനെതിരെ ഒളിമ്പ്യൻ ലവ്‌ലിന; എംബസി ഇടപെട്ടു, മാപ്പപേക്ഷിച്ച് റസ്റ്റോറന്റ്

‘ഇന്ത്യൻ ഭൂപടത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കാശ്മീരുമില്ല!’;ഹോട്ടലിനെതിരെ ഒളിമ്പ്യൻ ലവ്‌ലിന; എംബസി ഇടപെട്ടു, മാപ്പപേക്ഷിച്ച് റസ്റ്റോറന്റ്

‘ഇഷ്‌ടികക്കളത്തിൽ വേഷം മാറി വന്നു, സംസാരിച്ചു, പിന്നാലെ തുരുതുരാ വെടിവെച്ചു!’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രാദേശിക ലഷ്‌കർ ഭീകരനെന്ന് സംശയം

‘ഇഷ്‌ടികക്കളത്തിൽ വേഷം മാറി വന്നു, സംസാരിച്ചു, പിന്നാലെ തുരുതുരാ വെടിവെച്ചു!’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രാദേശിക ലഷ്‌കർ ഭീകരനെന്ന് സംശയം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘സത്യം പുറത്തറിയരുത്, ഡിജിറ്റൽ പൂട്ടിട്ട് പാകിസ്താൻ!’; POK ജനകീയ പ്രക്ഷോഭം മറച്ചുവെക്കാൻ വാർത്താ വെബ്‌സൈറ്റുകൾക്കും യൂട്യൂബിനും നിരോധനം

‘കാഫിറുകളുമായി സഖ്യം വേണ്ട, ഇന്ത്യക്കാരുമായി ഡിഎൻഎ സാമ്യമുള്ളവർ എങ്ങനെ മുസ്ലീങ്ങളാകും?’: വിദ്വേഷ പരാമർശവുമായി പാക് സൈനിക ജനറൽ

‘കാഫിറുകളുമായി സഖ്യം വേണ്ട, ഇന്ത്യക്കാരുമായി ഡിഎൻഎ സാമ്യമുള്ളവർ എങ്ങനെ മുസ്ലീങ്ങളാകും?’: വിദ്വേഷ പരാമർശവുമായി പാക് സൈനിക ജനറൽ

 ഹൈക്കോടതിയുടെ കൊട്ട്, മുഖ്യമന്ത്രിയുടെ നിർദ്ദേശം!’;കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ രാജിവച്ച് കെ.എ. രതീഷ്

 ഹൈക്കോടതിയുടെ കൊട്ട്, മുഖ്യമന്ത്രിയുടെ നിർദ്ദേശം!’;കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ രാജിവച്ച് കെ.എ. രതീഷ്

‘ഇനി നിർബന്ധിത മതപരിവർത്തനം നടക്കില്ല, ലവ് ജിഹാദിനും നിർബന്ധിത പരിവർത്തനത്തിനും അന്ത്യം!’; മഹാരാഷ്ട്രയിൽ നിയമം പ്രാബല്യത്തിൽ  

‘ഇനി നിർബന്ധിത മതപരിവർത്തനം നടക്കില്ല, ലവ് ജിഹാദിനും നിർബന്ധിത പരിവർത്തനത്തിനും അന്ത്യം!’; മഹാരാഷ്ട്രയിൽ നിയമം പ്രാബല്യത്തിൽ  

‘മദ്രസകൾ ജിഹാദികളെ വളർത്തുന്നു; ഷെയ്ഖ് ഹസീന തിരികെ വരണം!’: ബംഗ്ലാദേശിനെതിരെ കടുത്ത വിമർശനവുമായി തസ്‌ലീമ നസ്രീൻ

‘മദ്രസകൾ ജിഹാദികളെ വളർത്തുന്നു; ഷെയ്ഖ് ഹസീന തിരികെ വരണം!’: ബംഗ്ലാദേശിനെതിരെ കടുത്ത വിമർശനവുമായി തസ്‌ലീമ നസ്രീൻ

‘മഴക്കാലത്ത് മുഖ്യമന്ത്രി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കരുതെന്നുണ്ടോ?’:വിരുന്ന് വിവാദത്തിൽ  കെ.പി. നൗഷാദലി എംഎൽഎ

‘മഴക്കാലത്ത് മുഖ്യമന്ത്രി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കരുതെന്നുണ്ടോ?’:വിരുന്ന് വിവാദത്തിൽ  കെ.പി. നൗഷാദലി എംഎൽഎ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies