ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെടുപ്പ് പൂർത്തിയായി. പ്രധാന എക്സിറ്റ് പോളുകൾ പ്രകാരം ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപിയ്ക്കാണ് മുൻതൂക്കം. ഇരു സംസ്ഥാനങ്ങളിലും മോദി മാജിക് വീണ്ടും ഫലിച്ചെന്നും ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരണത്തിലേക്ക് ഭാരതീയ ജനതാ പാർട്ടി നീങ്ങുകയാണെന്നുമാണ് എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യ ടുഡേ എക്സിറ്റ് പോൾ ഹിമാചൽ പ്രദേശിൽ ബിജെപിയും കോൺഗ്രസും കനത്ത പോരാട്ടമാണ് എന്നാണ് വ്യക്തമാക്കുന്നത്. അതേ സമയം മറ്റുള്ള എക്സിറ്റ് പോളുകളെല്ലാം ബിജെപിയ്ക്ക് തന്നെയാണ് മുൻതൂക്കം പ്രവചിക്കുന്നത്.
ഹിമാചലിൽ ഇന്ത്യ ടുഡേ ബിജെപിയ്ക്ക് 24 മുതൽ 34 വരെ സീറ്റാണ് പ്രവചിക്കുന്നത്. അതേ സമയം കോൺഗ്രസിന് 30 മുതൽ 34 വരെ സീറ്റും ഇന്ത്യാ ടുഡേ പ്രവചിക്കുന്നു. ഇന്ത്യ ടിവി ആകട്ടെ 35 മുതൽ 40 വരെ സീറ്റാണ് ബിജെപിയ്ക്ക് കിട്ടുമെന്ന് പറയുന്നത്. കോൺഗ്രസിന് 26 മുതൽ 31 വരെ സീറ്റും ഇന്ത്യ ടിവി പറയുന്നു. ടൈംസ് നൌ എക്സിറ്റ് പോൾ പ്രകാരം 34 മുതൽ 42 വരെ സീറ്റാണ് ബിജെപിയ്ക്ക് കോൺഗ്രസിന് 24 മുതൽ 32 വരെ. ജാൻ കി ബാക്ക് പ്രകാരം 32 മുതൽ 40 വരെ സീറ്റുകൾ ബിജെപിയ്ക്ക് ലഭിക്കുമെന്നും 27 മുതൽ 34 വരെ സീറ്റുകൾ കോൺഗ്രസിനും ലഭിക്കും.
Discussion about this post