കേരളത്തിൽ പ്രകൃതി ഭംഗി കൊണ്ട് ഏറെ അനുഗ്രഹീതമാണ് പത്തനംതിട്ട ജില്ലയിലെ ഗവി. എന്നാൽ കാടും മേടും കാട്ടാറും സംഗമിക്കുന്ന ഈ ഇടം കാണാൻ ബജറ്റ് ഓർക്കുമ്പോൾ പലർക്കും കഴിയാറില്ല. എന്നാൽ വെറും 1300 രൂപക്ക് ഗവി ആസ്വദിക്കാൻ അവസരം നൽകുകയാണ് കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം പാക്കേജ്. നിലവില്‍ കോഴിക്കോട്ടു നിന്നു രണ്ട് ദിവസത്തെ ട്രിപ്പും പത്തനം തിട്ടയില്‍ നിന്ന് ഒരു ദിവസത്തെ ട്രിപ്പുമാണ് ലഭ്യമായിരിക്കുന്നത്.പത്തനംതിട്ടയില്‍നിന്ന് ഗവിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി.യുടെ വിനോദയാത്രാ പാക്കേജ് എല്ലാദിവസവും ഉണ്ട്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍നിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും.
യാത്രികന് വേണ്ടാ എല്ലാ സൗകര്യങ്ങളും ഈ യാത്ര പാക്കേജിൽ ഒരുക്കിയിട്ടുണ്ട്. പ്രവേശനഫീസ്, ബോട്ടിംഗ് ഉച്ചയൂണ്, യാത്രാ നിരക്ക് എന്നിവ ഉള്‍പ്പെടെ 1300 രൂപയാണ് ഈടാക്കുന്നത് എന്നത് തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്.ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും ഈ യാത്രയിൽ കാണാൻ കഴിയും. മന്ത്രി വീണ ജോർജ് ആണ് പദ്ധതി ഉത്‌ഘാടനം ചെയ്തത്.
ബോട്ടിംഗും ഉച്ചയൂണും കഴിഞ്ഞ് രണ്ട് മണിയോടെ വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തും.നിലവില്‍ ഗവിയിലേക്ക് രണ്ട് ഓര്‍ഡിനറി സര്‍വീസ് പത്തനംതിട്ടയില്‍നിന്നു ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കുമുള്ള ഈ സര്‍വീസ് കൂടാതെയാണ് പുതിയ പാക്കേജ്.കോഴിക്കോട് കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള പാക്കേജില്‍ കുമരകവും മറ്റ് സ്‌പോട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. enteksrtc വഴി യാത്രക്കായുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
Discussion about this post