‘അല്‍പ്പനൊരല്‍പ്പം അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും കുടപിടിയ്ക്കും; ‘എംബി രാജേഷിനെ പരിഹസിച്ച് ഷിബു ബേബി ജോൺ
തിരുവനന്തപുരം മന്ത്രി എംബി രാജേഷിനെ പരിഹസിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് സഭയിൽ നടന്ന ചർച്ചയെ സംബന്ധിച്ചാണ് ഷിബു ബോജ് ജോൺ രാജേഷിനെതിരെ വിമർശനം ഉന്നയിച്ചത്.
അൽപ്പനൊരൽപ്പം അർഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. ഈ സർക്കാരിൻ്റെ കീഴിൽ പി.എസ്.സിയേയും ഉദ്യോഗാർത്ഥികളെയും നോക്കുകുത്തികളാക്കി വ്യാപകമായും അനിയന്ത്രിതമായും നടക്കുന്ന പിൻവാതിൽ നിയമനങ്ങൾ നിയമസഭയിൽ ചർച്ചയ്ക്ക് വന്നപ്പോൾ മന്ത്രി എം.ബി. രാജേഷ് നൽകിയ മറുപടി ഈ ചൊല്ലിനെ അന്വർത്ഥമാക്കുന്നതാണെന്നാണ് ഷിബു ബോബി ജോൺ കളിയാക്കിയത്.
ജനാധിപത്യക്രമത്തിൽ വിവിധ ആവശ്യങ്ങളുമായി തങ്ങളെ സമീപിക്കുന്നവർക്ക് ശുപാർശകത്തുകൾ നൽകുന്ന ഒരു രാഷ്ട്രീയ സംസ്കാരം, അത് ശരിയോ തെറ്റോ, ഈ നാട്ടിലുണ്ട്.താൻ മന്ത്രിയായിരുന്നപ്പോഴും പല എംഎൽഎമാരും ജനപ്രതിനിധികളും ഇങ്ങനെ കത്തു നൽകിയിട്ടുണ്ട്. അന്ന് ഏറ്റവും കൂടുതൽ കത്ത് നൽകിയിരുന്നത് വിഎസ് അച്യുതാനന്ദനായിരുന്നു. ഇന്ന് ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി സ്വന്തം ഭാര്യയുടെ കാര്യത്തിന് നൽകിയ ശുപാർശ കത്ത് പോലും എൻ്റെ കയ്യിൽ ഉണ്ടായിരുന്നു. അതൊന്നും രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യാത്തത് എൻ്റെ മാന്യതയായിരുന്നുവെന്നും ഷിബു ബേബി ജോൺ തുറന്നടിച്ചു
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം;
അൽപ്പനൊരൽപ്പം അർഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. ഈ സർക്കാരിൻ്റെ കീഴിൽ പി.എസ്.സിയേയും ഉദ്യോഗാർത്ഥികളെയും നോക്കുകുത്തികളാക്കി വ്യാപകമായും അനിയന്ത്രിതമായും നടക്കുന്ന പിൻവാതിൽ നിയമനങ്ങൾ നിയമസഭയിൽ ചർച്ചയ്ക്ക് വന്നപ്പോൾ മന്ത്രി എം.ബി. രാജേഷ് നൽകിയ മറുപടി ഈ ചൊല്ലിനെ അന്വർത്ഥമാക്കുന്നതാണ്.
ഞാൻ മന്ത്രിയായിരുന്ന കാലത്ത് എൻ്റെ ഓഫീസിൽ നിന്ന് ആരോ ഒരു കത്തയച്ചു എന്നാണ് രാജേഷിൻ്റെ ആരോപണം. ഞാനല്ല കത്തയച്ചതെന്ന് പറയുമ്പോഴും ഞാനാണയച്ചത് എന്ന് തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നു മന്ത്രിയുടെ മറുപടി. ഞാൻ മാത്രമല്ല പല ജനപ്രതിനിധികളും കത്തുകൾ നൽകിയിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്.
ഇന്നത്തെ ജനാധിപത്യക്രമത്തിൽ വിവിധ ആവശ്യങ്ങളുമായി തങ്ങളെ സമീപിക്കുന്നവർക്ക് ശുപാർശകത്തുകൾ നൽകുന്ന ഒരു രാഷ്ട്രീയ സംസ്കാരം, അത് ശരിയോ തെറ്റോ, ഈ നാട്ടിലുണ്ട്. ഞാൻ മന്ത്രിയായിരുന്ന കാലയളവിൽ എല്ലാ MLA മാരും പ്രതിപക്ഷ – ഭരണപക്ഷ വ്യത്യാസമില്ലാതെ ശുപാർശ കത്തുകൾ നൽകിയിട്ടുണ്ട്. എന്നാൽ അതിൽ മെറിറ്റ് നോക്കി തീരുമാനങ്ങൾ എടുക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു. ശുപാർശകൾ നൽകിയിരുന്ന MLA മാർക്കും അതിൽ പരാതിയൊന്നും ഉണ്ടായിരുന്നില്ല. അക്കാലത്ത് ഏറ്റവുമധികം കത്തുകൾ നൽകിയിരുന്നത് അന്നത്തെ ബഹു. പ്രതിപക്ഷ നേതാവായിരുന്ന സ. വി.എസ് അച്യുതാനന്ദനായിരുന്നു. ഇന്ന് ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി സ്വന്തം ഭാര്യയുടെ കാര്യത്തിന് നൽകിയ ശുപാർശ കത്ത് പോലും എൻ്റെ കയ്യിൽ ഉണ്ടായിരുന്നു. അതൊന്നും രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യാത്തത് എൻ്റെ മാന്യത.
ഇവിടെ എൻ്റെ ഓഫീസിലെ ആരോ, ആർക്കോ കത്തെഴുതി എന്നാണ് മന്ത്രി എം.ബി രാജേഷ് പറയുന്നത്. എന്ത് കാര്യത്തിനാണെന്നോ, ആ കത്തിലെ ആവശ്യം നടന്നോ ഇല്ലയോ എന്നുപോലും വ്യക്തമല്ല. എന്നിട്ടും ഞാൻ കത്തെഴുതി എന്ന് ധ്വനി വരുംവിധം അതിനെ ദുരുപയോഗം ചെയ്യുന്നത് പെട്ടെന്ന് കൈവന്ന അധികാരത്തിൽ നിന്നുണ്ടായ മതിഭ്രമമാന്നെന്ന് മാത്രമേ പറയാനാകു. തിരുവനന്തപുരം കോർപ്പറേഷനിലെ താൽകാലിക നിയമനങ്ങൾക്ക് സി.പി.എം ജില്ലാ സെക്രട്ടറിയുടെ ലിസ്റ്റ് ചോദിച്ച മേയറുടെ നടപടിയേയും ഏതെങ്കിലുമൊരു പൊതു പ്രവർത്തകൻ നൽകുന്ന ശുപാർശകത്തിനേയും താരതമ്യം ചെയ്യുന്ന മന്ത്രിയുടെ തല അടിയന്തരമായി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
Discussion about this post