തിയോഗ്: മത്സരിച്ച 11 സീറ്റിലും ഹിമാചലിൽ സിപിഎമ്മിന് പരാജയം. സിറ്റിങ്ങ് സീറ്റായ തിയോഗിൽ പാർട്ടി നാലാം സ്ഥാനത്തേക്കാണ് പുറന്തള്ളപ്പെട്ടത്. തിയോഗിൽ സി.പി.എം. എം.എല്‍.എ. രാകേഷ് സിൻഹ, കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിങ് റാത്തോഡിനോടാണ് പരാജയപ്പെട്ടത്. സിപിഎമ്മിന്‍റെ സിറ്റിങ് എംഎൽഎ ആയിരുന്നു രാകേഷ് സിൻഹ.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുല്‍ദീപ് സിങ് റാതോര്‍ 19447 വോട്ട് നേടിയാണ് വിജയം സ്വന്തമാക്കിയത്. ബിജെപി സ്ഥാനാര്‍ഥി അജയ് ശ്യാം 14178 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സ്വതന്ത്ര സ്ഥാനാർഥി ഇന്ദു വർമയ്ക്ക് 13848 വോട്ട് ലഭിച്ചു. നാലാമതായ രാകേഷ് സിൻഹയ്ക്ക് ലഭിച്ചത് 11827 വോട്ട് മാത്രമാണ്. ആം ആദ്മി പാര്‍ടിയുടെ അതാര്‍ സിങ് ചണ്ഡല്‍ 337 വോടും ബിഎസ്പിയുടെ ജിയാലാല്‍ സദക് 247 വോടും നേടി.
2017 നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. വിജയിച്ച ഏകമണ്ഡലമായിരുന്നു തിയോഗ്. 1977 മുതലുള്ള ചരിത്രമെടുത്താല്‍ ഒരേയൊരു തവണ മാത്രമായിരുന്നു സിപിഎം തിയോഗ് മണ്ഡലത്തില്‍ വിജയിച്ചത്. തിയോഗിലെ സിപിഎം വിജയം അന്ന് വലിയ വാർത്തയായിരുന്നു. കഴിഞ്ഞ തവണ രാജേഷ് സിന്‍ഹയുടെ വിജയത്തിന് വഴിവച്ചത്, കോണ്‍ഗ്രസിൽ നിന്ന് ലഭിച്ച വലിയ പിന്തുണയായിരുന്നു .2017 ല്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായിരുന്നു. ബി.ജെ.പിയുടെ രാകേഷ് വര്‍മയെയാണ് അന്ന് രാകേഷ് സിൻഹ പരാജയപ്പെടുത്തിയത്. അന്ന് 25,000-ത്തോളം വോട്ടുകളാണ് അദ്ദേഹം നേടിയത്. 42.18 വോട്ട് വിഹിതം നേടിയ അദ്ദേഹം 1983 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സഭയിലെത്തിയത്.
ഹിമാചൽപ്രദേശിൽ ഇത്തവണ മത്സരിച്ച ആറിടത്ത് സിപിഎം മൂന്നാം സ്ഥാനത്താണ്. തിയോഗിന് പുറമെ ജുബ്ബവൽ,-കോത്ഖൈ, കുളു, ജോഗീന്ദർ നഗർ, മാണ്ഡിയിലെ സെരാജ്, ഷിംല അർബൻ, ഹാമിർപുർ, കസുംപാട്ടി എന്നീ സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. ഇവിടെയെല്ലാം പാർട്ടി സ്ഥാനാർഥികൾ തോറ്റു. ഇതിൽ തിയോഗ്, ജുബ്ബവൽ,-കോത്ഖൈ, കുളു, ജോഗീന്ദർ നഗർ, സെരാജ്, ഷിംല അർബൻ, കസുംപാട്ടി എന്നിവിടങ്ങളിൽ ആണ് സിപിഎം സ്ഥാനാർഥികൾ മൂന്നാം സ്ഥാനത്തെത്തിയത്.
Discussion about this post