റായ്പൂർ: സെമിത്തേരിയിൽ മൃതദേഹ സംസ്കാരത്തിൽ വിവേചനം നേരിട്ടതിനെ തുടർന്ന് 22 വർഷങ്ങൾക്ക് മുൻപ് ക്രിസ്തുമതം സ്വീകരിച്ച വനവാസി കുടുംബം സനാതന ധർമ്മത്തിൽ തിരികെയെത്തി. ഛത്തീസ്ഗഢിലെ ബസ്തറിലാണ് സംഭവം.
പലതരത്തിൽ പ്രലോഭനങ്ങൾക്ക് വിധേയരാക്കിയാണ് പ്രദേശത്തെ വനവാസി വിഭാഗക്കാരെ മിഷണറിമാർ മതപരിവർത്തനത്തിന് വിധേയമാക്കുന്നത്. എന്നാൽ ക്രിസ്തുമതത്തിൽ ഇവർ കനത്ത വിവേചനമാണ് നേരിടുന്നതെന്ന് നാട്ടുകാർ പറയുന്നു. പരമ്പരാഗത ക്രൈസ്തവർ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ ഇവരെ പ്രാർത്ഥനകളിൽ ഒപ്പം കൂട്ടാറോ തങ്ങളിൽ ഒരാളായി പരിഗണിക്കാറോ ഇല്ല. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് സെമിത്തേരിയിലും നിലനിൽക്കുന്ന വിവേചനം.
തങ്ങളുടെ കുടുംബാംഗം മരിച്ചപ്പോൾ മൃതദേഹം പള്ളി വക സെമിത്തേരിയിൽ അടക്കം ചെയ്യാൻ അനുവദിച്ചില്ല. പൊതുശ്മശാനത്തിലും പ്രവേശനം നിഷേധിക്കപ്പെട്ടു. എന്തു ചെയ്യണം എന്നറിയാതെ നിന്ന തങ്ങൾക്ക് ഹിന്ദു സഹോദരങ്ങളാണ് മൃതദേഹം സംസ്കരിക്കാൻ സഹായങ്ങളുമായി ഒപ്പം നിന്നത്. അതുകൊണ്ട് തങ്ങൾ സനാതന ധർമ്മത്തിലേക്ക് മടങ്ങുകയാണെന്ന് കുടുംബം ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
കമ്മ്യൂണിസ്റ്റ് ഭീകരരും മതപരിവർത്തന ലോബിയും ചേർന്ന് വനവാസികളുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന പ്രദേശമാണ് ബസ്തർ. ഇവിടങ്ങളിൽ പലപ്പോഴും വനവാസി വിഭാഗക്കാർ മതപരിവർത്തന ലോബികൾക്കെതിരെ നടത്തുന്ന ചെറുത്തു നിൽപ്പുകൾ മുഖ്യധാരാ മാദ്ധ്യമങ്ങൾ വക്രീകരിച്ച് വാർത്തയാക്കാറുണ്ട്.
Discussion about this post