ന്യൂഡൽഹി: തൊഴിലിടങ്ങളിൽ ശമ്പളത്തോടെ ആർത്തവ അവധി അനുവദിക്കണം എന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ. ഹൃദയാഘാതമുണ്ടാകുമ്പോൾ ഒരാൾ അനുഭവിക്കുന്നതിന് തുല്യമായ വേദനയാണ് ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്നത് എന്ന് ലണ്ടനിൽ നടന്ന പഠനങ്ങളെ ആസ്പദമാക്കി ഹർജിക്കാരിയായ അഭിഭാഷക വാദിക്കുന്നു.
ആർത്തവ വേദന ഒരു തൊഴിലാളിയുടെ ഉത്പാദനക്ഷമത കുറയ്ക്കുകയും ജോലിയെ സാരമായി ബാധിക്കുകയും ചെയ്യുന്നു. സൊമാറ്റോ, ബൈജൂസ്, സ്വിഗ്ഗി തുടങ്ങിയ കമ്പനികൾ നിലവിൽ രാജ്യത്ത് ശമ്പളത്തോടെ ആർത്തവ അവധി നൽകുന്നുണ്ടെന്നും ഹർജിക്കാരി ചൂണ്ടിക്കാണിക്കുന്നു.
ചില സംസ്ഥാനങ്ങൾ സ്ത്രീകൾക്ക് ആർത്തവ സമയത്ത് അവധി അനുവദിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് പൊതുവായ ഒരു നിർദ്ദേശം നൽകണമെന്നും ഹർജിക്കാരി ആവശ്യപ്പെടുന്നു.
Discussion about this post