കർണാടക: കർണാടകയിൽ വീട് മസ്ജിദാക്കി മാറ്റിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. സാരഥിനാഗിലാണ് സംഭവം. വീട് രൂപമാറ്റം വരുത്തി മസ്ജിദാക്കി വഖഫ് ബോർഡിന് കൈമാറുകയായിരുന്നു. ഇതിനെതിരെ പ്രദേശവാസികൾ പരാതി നൽകി.
നിയമലംഘനത്തെ കുറിച്ച് അധികാരികൾക്ക് അറിയാമായിരുന്നുവെന്നും സ്ഥലത്തെ കോൺഗ്രസ് എംഎൽഎയുടെ സമ്മർദ്ദത്തിന് വഴങ്ങി കണ്ണടച്ചുവെന്നും പരാതിക്കാർ ആരോപിച്ചു.
നിയമപ്രകാരമാണ് മസ്ജിദ് നിർമ്മിച്ചതെങ്കിൽ ആർക്കും പരാതി ഉണ്ടാവില്ലായിരുന്നു. പക്ഷേ ഒരു റെസിഡഷ്യൽ ഹൗസ് മസ്ജിദ് ആക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ വീട് രൂപമാറ്റം വരുത്തി അനധികൃതമായി മതപരമായ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ നോട്ടീസ് നൽകി.
Discussion about this post