ലക്‌നൗ: മദിയാൻവിൽ ഹിന്ദു പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി കുടുംബം. പെൺകുട്ടിയുടെ കാമുകൻ മതം മാറാൻ ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയിരുന്നുവെന്നും, ഇതിന്റെ സമ്മർദത്തെ തുടർന്നാണ് ആത്മഹ്യ ചെയ്തത് എന്നും രക്ഷിതാക്കൾ പറഞ്ഞു. ഇവരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസിയായ റഫീഖിനെതിരെ പോലീസ് കേസ് എടുത്തു.
മകൾ മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് റഫീഖ് വീട്ടിൽ എത്തി മതം മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് വലിയ മാനസിക വിഷമത്തിലായിരുന്നു. പ്രദേശത്തെ കടയിലാണ് മകൾ ജോലി ചെയ്തിരുന്നത്. അവിടെയെത്തി ശല്യപ്പെടുത്തുക പതിവായിരുന്നു. ഇതേ തുടർന്ന് ഒരാഴ്ചയോളം മകൾ ഭയന്ന് കടയിൽ പോയില്ല. പോലീസിൽ പരാതി നൽകാനും പേടിച്ചിരുന്നു. എന്തെങ്കിലും കാര്യത്തിനായി പുറത്തേക്ക് പോകുകയാണെങ്കിൽ റഫീഖിനെ ഭയന്ന് മകൾ മുഖം മറയ്ക്കാറുണ്ടെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്തത്. മാനസിക സമ്മർദത്തെ തുടർന്ന് കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങുകയായിരുന്നു. സഹോദരനാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിലാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. ഉടനെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.
Discussion about this post