ഗിൽജീത് ബാൾട്ടിസ്ഥാൻ: പാക് അധീന മേഖലയായ ഗിൽജീത് ബാൾട്ടിസ്ഥാനിൽ ഇന്ത്യയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടുളള പ്രതിഷേധങ്ങൾ ശക്തമാകുന്നു. പാകിസ്താന്റെ ഭരണം മടുത്തുവെന്നും ഇനിയും നിരന്തരമായ അവഗണന സഹിക്കാനാകില്ലെന്നും പറഞ്ഞ് ആയിരങ്ങളാണ് പ്രതിഷേധവുമായി രംഗത്തുളളത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായതായിട്ടാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലഡാക്കിന്റെ ഭാഗമായി ഇന്ത്യയുടെ ഭൂപ്രദേശമായി ഗിൽജീത് ബാൾട്ടിസ്ഥാനെ കൂട്ടിച്ചേർക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. പാകിസ്താന്റെ വിവേചന നയങ്ങൾ പതിറ്റാണ്ടുകളായി മേഖലയെ തകർത്തുകൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങളുടെ നിരവധി വീഡിയോ ദൃശ്യങ്ങളാണ് ട്വിറ്ററിൽ ഉൾപ്പെടെ ദിവസവും പ്രത്യക്ഷപ്പെടുന്നത്.
കഴിഞ്ഞ ദിവസം നടന്ന വമ്പൻ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. കാർഗിൽ റോഡ് തുറക്കണമെന്നും തങ്ങളെ കാർഗിലിന്റെ ഭാഗമാക്കി ഇന്ത്യയിൽ ലയിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്ന ദൃശ്യങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു. 12 ദിവസങ്ങളോളമായി തുടർച്ചയായി മേഖലയിൽ പ്രതിഷേധങ്ങൾ നടന്നുവരുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
https://twitter.com/DazzlinMehroz/status/1612331040852385793?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1612331040852385793%7Ctwgr%5Edf051e67af3e31c7f2b9efb895879a90bb577934%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.indiatoday.in%2Fworld%2Fstory%2Fgilgit-baltistan-demands-reunion-with-india-anti-pakistan-protests-intensify-in-pok-2320942-2023-01-13
ഗോതമ്പ് ഉൾപ്പെടെയുളള ഭക്ഷ്യ വസ്തുക്കൾക്കുളള സബ്‌സിഡി പുനസ്ഥാപിക്കണമെന്നും വൈദ്യുതി മുടക്കവും അനധികൃത ഭൂമി കൈയ്യേറ്റവും ഉൾപ്പെടെ അവസാനിപ്പിക്കാനുളള നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ആഴ്ച ആയിരത്തിലധികം വരുന്ന ജനക്കൂട്ടം നികുതി വർദ്ധനയ്ക്കും വൈദ്യുതി നിരക്ക് ഉയർത്തിയതിനും എതിരെ തെരുവിൽ ഇറങ്ങിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ട്വിറ്റർ ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് പാക് അധീന മേഖലകളിലെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. കഴിഞ്ഞ നവംബറിലാണ് മേഖലയിലെ ജനങ്ങൾക്ക് ഗോതമ്പിന് നൽകിവന്ന സബ്‌സിഡി എടുത്തുമാറ്റിയത്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ നിന്നുളള ഗോതമ്പ് കയറ്റുമതി പ്രതിസന്ധിയിലായതിനെ തുടർന്നായിരുന്നു ഇത്.
Ppl in #GilgitBaltistan chant slogans for REUNIFICATION with #Ladakh & demand opening of #Kargil – #Skardu road. Ppl always resisted #Pakistani moves to make #POJK a province of #Pakistan, but #India has always accommodated Pakistan on #JammuAndKashmir ignoring public sentiments. pic.twitter.com/a5x66Qf1nx
— Professor Sajjad Raja (@NEP_JKGBL) January 7, 2023
Discussion about this post