അയോദ്ധ്യ: അടുത്ത വർഷം മകരസംക്രാന്തി ദിനത്തിൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ലയുടെ വിഗ്രഹം സ്ഥാപിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. 2024ഓടെ ക്ഷേത്ര നിർമ്മാണം പൂർത്തിയാകും. നിലവിൽ ക്ഷേത്രത്തിന്റെ 40 മുതൽ 50 ശതമാനം വരെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.
170 തൂണുകളുള്ള താഴത്തെ നിലയുടെ നിർമാണം ഈ വർഷം ഒക്ടോബറോടെ പൂർത്തിയാകും. ക്ഷേത്ര ശ്രീകോവിലിന്റേയും നിർമ്മാണം പൂർത്തായായി വരികയാണ്. ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ ഭഗവാൻ രാമന്റെ ബാലരൂപത്തിലുള്ള വിഗ്രഹത്തെയാണ് ആരാധിക്കുന്നത്. അയോദ്ധ്യയിലുള്ളവർ ഭഗവാനെ പല ഭാവത്തിൽ ആരാധിക്കാറുണ്ട്. അവരുടെ മകനായും, രാജാവായും, കാട്ടിൽ ജീവിക്കുന്നയാളായും എല്ലാം. എന്നാൽ ക്ഷേത്രത്തിൽ രാംലല്ലയെ ആണ് ആരാധിക്കുന്നത്.
2024 ജനുവരി ഒന്നിനും 14നും ഇടയിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടത്തും. 8.5 അടി ഉയരമുള്ള വിഗ്രഹമാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്. ക്ഷേത്ര ശ്രീകോവിലിന് പുറത്തുള്ള നിർമ്മാണങ്ങളും വേഗത്തിലാണ് പുരോഗമിക്കുന്നത്. മാർബിളാണ് ഗർഭഗൃഹത്തിനുള്ളിൽ ഉപയോഗിക്കുന്നത്. രാമനവമി ദിവസം ഉച്ചയ്ക്ക് 12 മണിയാകുമ്പോൾ സൂര്യകിരണം ഭഗവാന്റെ വിഗ്രഹത്തിന്റെ നെറ്റിയിൽ പൊട്ടു പോലെ പതിക്കും. ഇത് കണക്കാക്കിയായിരിക്കും വിഗ്രഹത്തിന്റെ സ്ഥാനം തീരുമാനിക്കുന്നതെന്നും” അദ്ദേഹം വ്യക്തമാക്കി.
Discussion about this post