ലക്‌നൗ: ഉത്തർപ്രദേശിൽ ജയ് ശ്രീരാം വിളിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ മുസ്ലീം വയോധികനെ മർദ്ദിച്ചെന്ന വാർത്തയിലെ സത്യാവസ്ത വെളിപ്പെടുത്തി പോലീസ്. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇയാൾക്ക് മർദ്ദനമേറ്റതെന്ന് പോലീസ് പറഞ്ഞു. മൊറദാബാദ് സ്വദേശി അസിം ഹുസ്സൈനാണ് ജയ് ശ്രീരാം വിളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഹിന്ദുക്കൾ മർദ്ദിച്ചെന്ന് ആരോപിച്ച് രംഗത്ത് എത്തിയത്.
ഇന്നലെയാണ് അസിം ഹുസ്സൈന് മർദ്ദനമേറ്റത്. ഡൽഹിയിൽ നിന്നും മൊറാദാബാദിലേക്ക് പോകുന്നതിനിടെ തീവണ്ടിയിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് തന്നെ ജയ് ശ്രീരാം വിളിക്കാൻ ആവശ്യപ്പെട്ട് മർദ്ദിച്ചുവെന്ന് പറഞ്ഞ് അസിം ഹുസ്സൈൻ രംഗത്ത് എത്തിയത്. യാത്ര ചെയ്യുന്നതിനിടെ ഒരു സംഘം തന്നെ വളഞ്ഞു. ഇവർ താൻ കള്ളനാണെന്ന് പറഞ്ഞ് ആക്രമിക്കാൻ ആരംഭിച്ചു. വ്യാപാരിയാണെന്ന് പറഞ്ഞിട്ടും ഇവർ വിട്ടില്ല. താടിയിൽ പിടിച്ച് ജയ് ശ്രീരാം വിളിക്കാൻ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞപ്പോൾ മർദ്ദിച്ചെന്നും ഇയാൾ പറഞ്ഞിരുന്നു.
ജയ് ശ്രീരാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്ലീം വയോധികനെ മർദ്ദിക്കുന്നുവെന്ന തലക്കെട്ടോടെയായിരുന്നു ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിയത്. അസിം ഹുസ്സെന്റെ കൂടെ തീവണ്ടിയിൽ യാത്ര ചെയ്തവരിൽ നിന്നുൾപ്പെടെ പോലീസ് വിശദാംശങ്ങൾ തേടി. അപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ത വ്യക്തമായത്.
തീവണ്ടിയിൽ ഒപ്പം യാത്ര ചെയ്ത പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഇടപെട്ടു. ഇതാണ് സത്യവസ്ഥ. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണ്. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post