അഹമ്മദാബാദ് : ഗുജറാത്തിൽ കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച മദ്രസകൾ പൊളിച്ച് നീക്കി സംസ്ഥാന സർക്കാർ. അനധികൃതമായി നിർമ്മിച്ച ആറ് മദ്രസകളാണ് ബുൾഡോസർ കൊണ്ട് പൊളിച്ച് നീക്കിയത്. കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കച്ചിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങളാണ് പൊളിച്ച് നീക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു നടപടികൾ. മദ്രസകൾക്ക് പുറമേ കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച വ്യാപാര സ്ഥാപനങ്ങളും പൊളിച്ച് നീക്കിയിട്ടുണ്ട്. ജില്ലാ കള്കടറുടെ നേതൃത്വത്തിലായിരുന്നു പൊളിക്കൽ നടപടികൾ.
കഴിഞ്ഞ വർഷം ഒക്ടോബർ മുതലാണ് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് നീക്കുന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്. സംസ്ഥാനത്ത് മതമൗലികവാദ സംഘടനകൾ ഉൾപ്പെടെ വ്യാപകമായി ഭൂമി കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സർക്കാർ നടപടികൾ ആരംഭിച്ചത്.
അതേസമയം അനധികൃത ഭൂമിയിൽ നിർമ്മിച്ച മദ്രസ പൊളിച്ച് നീക്കിയതിൽ ശക്തമായ പ്രതിഷേധവുമായി സുന്നി മുസ്ലീം ഹിത്രാക്ഷക് സമിതി രംഗത്ത് എത്തി. മദ്രസകൾ പൊളിച്ച് നീക്കിയതിൽ സർക്കാർ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.
Discussion about this post