വാഷിംഗ്ടൺ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെനിന്റെ രാജി സംബന്ധിച്ച വാർത്തയിലെ സ്ത്രീവിരുദ്ധത വിവാദമായതോടെ മാപ്പ് പറഞ്ഞ് അന്താരാഷ്ട്ര മാദ്ധ്യമമായ ബിബിസി.ജസീന്തയുടെ രാജി വാർത്തയുടെ തലക്കെട്ട് സ്ത്രീ വിരുദ്ധതയുള്ളതാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീസമൂഹത്തിന് എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് ചെയ്തു തീർക്കാൻ സാധിക്കില്ലെന്ന ധ്വനി ഉണ്ടെന്നായിരുന്നു വിമർശനം.
jacinda ardern resign; Can women have it all? എന്നായിരുന്നു ബിബിസിയുടെ തലക്കെട്ട്. കുടുംബവും ജോലിയും ഉത്തരവാദിത്വങ്ങളും ഒരുമിച്ച് ഒരു സ്ത്രീയ്ക്ക് കൊണ്ട് പോകാൻ സാധിക്കില്ല എന്ന സ്ത്രീവിരുദ്ധ വാദം അർത്ഥം വരുന്ന ഇംഗ്ലീഷ് പ്രയോഗമാണിത്. ഇത് വിവാദമായതോടെ Jacinda Ardern resigns: Departure reveals unique pressures on PM. എന്നാക്കി തലക്കെട്ട് തിരുത്തുകയായിരുന്നു. എന്നാൽ തിരുത്തലുകൾ കൊണ്ട് കാര്യമില്ലെന്നും ബിബിസി മാപ്പ് പറയണമെന്നും ആവശ്യം ഉയർന്നു. ഇതോടെ ക്ഷമാപണവുമായി ബിബിസി രംഗത്തെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം എഫ്എ കപ്പിൽ വോൾവർഹാംപ്ടണും ലിവർപൂളും തമ്മിലുള്ള മത്സരത്തിൻറെ തത്സമയ സംപ്രേക്ഷണത്തിന് മുമ്പ് നടന്ന കവറേജിനിടെ ഉണ്ടായ പോൺ ശബ്ദത്തിൽ ബിബിസി ക്ഷമാപണം നടത്തിയിരുന്നു.
Discussion about this post