ലക്നൗ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപി അന്ത്യനാളുകൾ എണ്ണി തുടങ്ങിയിരിക്കുന്നു. തിരഞ്ഞെടുപ്പിൽ ഇക്കുറി സംസ്ഥാനത്ത് പാർട്ടി പരാജയം നുണയുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു. മാദ്ധ്യമങ്ങൾക്ക് മുൻപിലായിരുന്നു ആത്മവിശ്വാസത്തോടെയുള്ള പ്രതികരണം.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റുകളിൽ സമാജ്‌വാദി
പാർട്ടി ബിജെപിയെ തോൽപ്പിക്കും. അടുത്ത 50 വർഷവും തങ്ങൾ തന്നെ ഭരിക്കുമെന്നായിരുന്നു ബിജെപി നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പാർട്ടി അതിന്റെ അന്ത്യനാളുകൾ എണ്ണിത്തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകളുടെ അവസ്ഥ ബിജെപി ദേശീയ അദ്ധ്യക്ഷൻ ഒന്ന് കാണണം. അപ്പോൾ മനസ്സിലാകും സംസ്ഥാനത്ത് നിന്നും എത്ര സീറ്റ് ലഭിക്കുമെന്ന് എന്നും അഖിലേഷ് യാദവ് പറഞ്ഞു.
അടുത്തിടെ പോലീസ് കസ്റ്റഡിയിൽ മരിച്ച ബൽവന്ത് സിംഗിന് എന്ത് സഹായമാണ് സംസ്ഥാന സർക്കാർ നൽകിയത്. നഷ്ടപരിഹാരമായി ബൽവന്തിന്റെ കുടുംബത്തിന് ഒരു കോടി രൂപയും സർക്കാർ ജോലിയും നൽകണം. വിദേശ രാജ്യങ്ങൽ നിന്നും നിക്ഷേപം കൊണ്ടുവരുമെന്ന വാഗ്ദാനവും പാഴായെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
അതേസമയം ബിജെപി തോൽപ്പിക്കും എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാകുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നിരവധി ജനക്ഷേമ പദ്ധതികളും വികസനവും സംസ്ഥാനത്ത് ബിജെപി എത്തിച്ചിട്ടുണ്ട്. അതിനാൽ ബിജെപിയ്ക്കൊപ്പമാകും ഇനിയും ജനങ്ങൾ എന്നും സോഷ്യൽ മീഡിയ പറയുന്നു.
Discussion about this post