കോയമ്പത്തൂർ: വ്യാജരേഖകളുമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് സ്വദേശി പിടിയിൽ. സർദാർ അൻവർ ഹുസൈൻ ആണ് ബ്യൂറോ ഓഫ് എമിഗ്രേഷന്റെ പിടിയിലായത്. ഷാർജയിൽ നിന്ന് കോയമ്പത്തൂരിലെത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. പാസ്‌പോർട്ട് പരിശോധിച്ചതിൽ നിന്ന് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
ചോദ്യം ചെയ്യലിൽ ഇന്ത്യക്കാരനാണെന്ന് അൻവർ വാദിച്ചു. തുടർന്ന് ഇയാളോട് ദേശീയഗാനം ആലപിക്കാൻ പറഞ്ഞപ്പോൾ സാധിക്കാതെ വന്നതോടെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊൽക്കത്തയിലെ മേൽവിലാസത്തിലായിരുന്നു വ്യാജ പാസ്‌പോർട്ട് ഉണ്ടായിരുന്നത്.
തയ്യൽക്കാരനായ സർദാർ അനോവർ ഹുസൈൻ മുൻപ് 2020 വരെ തിരുപ്പൂർ അവിനാശിയിൽ ജോലിചെയ്തിരുന്നതായണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് ശേഷം ജോലിക്കായി യുഎഇയിലേക്ക് ജോലി തേടി പോയിരുന്നു. എന്നാൽ പിന്നീട് തിരുപ്പൂരിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു. വ്യാജ പാസ്‌പോർട്ടിനൊപ്പം ആധാർ കാർഡും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
Discussion about this post