ലക്‌നൗ: ഉത്തർപ്രദേശിൽ മാവിൽ തുപ്പി റൊട്ടിയുണ്ടാക്കിയ പാചകക്കാരൻ അറസ്റ്റിൽ. ഗാസിയാബാദിൽ പ്രവർത്തിക്കുന്ന മദീന ഹോട്ടലിലെ തന്തൂരി റൊട്ടിയുണ്ടാക്കുന്ന പാചകക്കാരൻ മുഹമ്മദ് നസിറുദ്ദീൻ ആണ് അറസ്റ്റിലായത്. ബിഹാർ കൃഷ്ണഗഞ്ച് സ്വദേശിയാണ് ഇയാൾ.
തന്തൂരി റൊട്ടി ഉണ്ടാക്കുന്നതിനിടെ ഇയാൾ മാവിൽ തുപ്പുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഒരാൾ ഫോണിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെ സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 269, 270 എന്നീ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
അതേസമയം ഹോട്ടൽ ഭക്ഷണത്തിൽ തുപ്പുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. മീററ്റ്, ഗാസിയാബാദ്, ഡൽഹി എന്നിവിടങ്ങളിലെ ഹോട്ടലുകളിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് സമാന സംഭവങ്ങൾ വീണ്ടും പുറത്തുവരുന്നത്.
Breaking News: A hotel employee named Mohammad Tahisuddin was baking tandoori rotis after spitting on it in Madina hotel, Ghaziabad, Uttar Pradesh.
FIR registered at Tila more police station, accused has been arrested by the police after investigation
+ pic.twitter.com/PfEchM6TBv— Ashwini Shrivastava (@AshwiniSahaya) January 20, 2023
Discussion about this post