ന്യൂഡൽഹി: തങ്ങളുടേതല്ലാത്ത കാരണത്താൽ യാത്ര മുടങ്ങിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് വ്യവസ്ഥ. ആഭ്യന്തര യാത്രക്കാർക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് ഇനത്തിന്റെ 75 ശതമാനം തിരികെ ലഭിക്കും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇത് സംബന്ധിച്ചുള്ള നിർദ്ദേശം നൽകിയത്. വിമാനങ്ങൾ റദ്ദാക്കൽ, വിമാനങ്ങളുടെ കാലതാമസം തുടങ്ങിയ കാരണങ്ങളാൽ എയർലൈനുകൾ യാത്രക്കാർക്ക് നൽകേൺ സൗകര്യങ്ങളുമായി ബന്ധപ്പെട്ട സിവിൽ ഏവിയേഷൻ റിക്വയർമെന്റിലാണ് ഡിജിസിഎ ഭേദഗതി വരുത്തിയത്.
പുതിയ മാനദണ്ഡങ്ങൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരും. വിമാന യാത്രക്കാരുടെ പരാതികൾ വ്യാപകമായി ലഭിച്ച പശ്ചാത്തലത്തിലാണ് മാനഗണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്.
വിദേശ യാത്രകൾക്ക് 1500 കിലോമീറ്ററോ അതിൽ താഴെയോ പറക്കുന്ന വിമാനങ്ങൾക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് വിലയുടെ 30 ശതമാനം ലഭിക്കും. 1500 മുതൽ 3500 കിലോമീറ്റർ വരെ പറക്കുന്ന വിമാനങ്ങൾക്ക് ടിക്കറ്റ് വിലയുടെ 50 ശതമാനവും, 3500 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന വിമാനങ്ങൾക്ക് നികുതി ഉൾപ്പെടെ ടിക്കറ്റിന്റെ 75 ശതമാനവും ലഭിക്കും.
Discussion about this post