ലക്‌നൗ : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ നേപ്പാളിൽ നിന്ന് ശാലിഗ്രാം കല്ലുകൾ എത്തിക്കാനൊരുങ്ങി രാജ്യം. ജാനകീ വിഗ്രഹവും ഈ കല്ലിൽ തന്നെ തീർക്കും. മൂന്നടി ഉയരത്തിലുള്ള ശ്രീരാമവിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കും. വിഗ്രഹ നിർമ്മാണത്തിന് ആവശ്യമായ കല്ലുകൾ ഇന്ന് നേപ്പാളിൽ രാജ്യത്തെത്തിക്കും.
നേപ്പാളിലെ കാളിഗന്ധകി നദിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രത്യേകതരം കല്ലുകളാണിവ. വിഗ്രഹ നിർമ്മാണത്തിനാവശ്യമായ കല്ലുകൾ ജാനക്പൂരിലെ ജാനകി ക്ഷേത്രത്തിന് കൈമാറിയിട്ടുണ്ട്. 23 ടണ്ണും 15 ടണ്ണും ഭാരമുണ്ട് ഈ കല്ലുകൾക്ക്. കല്ലുകൾ അയോദ്ധ്യയിലേക്ക് അയക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞുവെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു.
നേപ്പാൾ മുൻ ഉപപ്രധാനമന്ത്രി ബിമലേന്ദ്ര നിധി ജാനകി ക്ഷേത്രവുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തിലൂടെ കാളിഗണ്ഡകിയിലെ ടൂറിസം വർദ്ധിപ്പിക്കുമെന്നും ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
കഴിഞ്ഞ ഡിസംബർ 15 നാണ് നേപ്പാൾ സർക്കാർ ഈ ശിലാഗ്രാം കല്ലുകൾ ഇന്ത്യയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്. കാളിഗണ്ഡകി നദിയിൽ നിന്ന് കണ്ടെത്തിയ കല്ലുകൾ ലോകമെമ്പാടും അറിയപ്പെടുന്നതും വളരെ അമൂല്യവുമാണ്. ഈ കല്ലുകൾ മഹാവിഷ്ണുവിന്റെ പ്രതീകമാണ്. ശ്രീരാമൻ വിഷ്ണുവിന്റെ അവതാരമാണ്. അതിനാൽ് കാളിഗന്ധകി നദിയിൽ നിന്നുള്ള കല്ല്, രാമജന്മഭൂമിലെത്തിച്ച് വിഗ്രഹം നിർമ്മിക്കാമെന്നാണ് മുൻ ഉപപ്രധാനമന്ത്രി പറഞ്ഞത്.
Discussion about this post