തൃശൂർ : കുണ്ടന്നൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെടിക്കെട്ട് പുരയിലെ പൊട്ടിത്തെറിയിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു. കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. അപകടത്തിൽ 90 ശതമാനം പൊള്ളലേറ്റ മണികണ്ഠൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്.
ഇന്നലെ വൈകീട്ടോടെയാണ് വെടിക്കെട്ട് പുരയിൽ സ്ഫോടനം നടന്നത്. വെടിക്കെട്ട് പുര പൂർണമായും കത്തി നശിച്ചിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ തൃശൂർ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഡെപ്യൂട്ടി കളക്ടർ യമുന ദേവിക്ക് ആണ് അന്വേഷണ ചുമതല.
അതേസമയം, അപകടം നടന്ന വെടിക്കെട്ടുപുര പ്രവർത്തിച്ചത് അനധികൃതമായാണെന്ന് കണ്ടെത്തി. താത്കാലികമായി കെട്ടിയുണ്ടാക്കിയ വെടിക്കെട്ടുപുരയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽവെടിക്കെട്ട് പുരയുടെ ലൈസൻസി ശ്രീനിവാസന്റെ ലൈസൻസ് റദ്ദാക്കി. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കളക്ടർ സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post