ഇസ്ലാമാബാദ്: പെഷവാർ ചാവേറാക്രമണത്തിന് പിന്നാലെ പാകിസ്താന്റെ മുൻ ഐഎസ്‌ഐ മേധാവി ജനറൽ ഫായിദ് ഹമീദിനെ കുറ്റപ്പെടുത്തി പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ്.
പെഷവാറിൽ നിയമിക്കപ്പെട്ട തെഹ്രീക്-ഇ-ഇൻസാഫ് ചെയർമാൻ ഇമ്രാൻ ഖാന്റെ ഉപദേശകൻ ജനറൽ ഫായിസ് ഹമീദാണ് പെഷവാർ ആക്രമണത്തിന് ഉത്തരവാദിയെന്ന് പാകിസ്താൻ മുസ്ലീം ലീഗ് നവാസ് പാർട്ടി വൈസ് പ്രസിഡന്റ് കൂടിയായ മറിയം കുറ്റപ്പെടുത്തി.
ഇമ്രാൻ ഖാന്റെ എല്ലാമെന്ന് വിളിച്ചിരുന്ന ആളെ (ജനറൽ ഹമീദ്) പെഷവാറിൽ നിയമിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം ഭീകരർക്കായി അഫ്ഗാനിസ്ഥാനിൽ നിന്ന് വാതിൽ തുറന്ന് കൊടുത്തത്? എന്തിനാണ് ഭീകരർ നമ്മുടെ സഹോദരങ്ങളാണെന്ന് പറഞ്ഞ് അവരെ പാകിസ്താനിലേക്ക് ക്ഷണിച്ചത്? എന്തുകൊണ്ടാണ് അദ്ദേഹം ഭീകരരെ ജയിലിൽ നിന്ന് മോചിപ്പിച്ചതെന്ന് മറിയം ചോദിച്ചു.
ജനറൽ ഹമീദ് പാകിസ്താന്റെ കണ്ണും കാതും ആയി മാറിയിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. തന്റെ പിതാവ് ഭീകരവാദത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചെങ്കിലും, ഇമ്രാൻ ഖാൻ ഭരണത്തിലെ മോശം നയങ്ങൾ കാരണം അത് തിരിച്ചുവന്നതായി മറിയം ചൂണ്ടിക്കാട്ടി.
Discussion about this post