ഇസ്ലാമാബാദ്: രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സ്വയം പഴിച്ചും മുൻ സർക്കാരുകളെ കുറ്റപ്പെടുത്തിയും മുൻ പാകിസ്താൻ ധനമന്ത്രി മിഫ്താ ഇസ്മയിൽ.പാകിസ്താൻ ഇന്ന് നേരിടുന്ന ഈ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം രാജ്യത്തിലെ ‘ഫലപ്രദമല്ലാത്ത ഭരണം’, മോശം വിദ്യാഭ്യാസം, തൃപ്തികരമല്ലാത്ത ക്രമസമാധാനം എന്നിവയയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബംഗ്ലാദേശ്,ഇറാൻ പോലുള്ള ഇസ്ലാമിത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കാൻ കഴിഞ്ഞ 20 വർഷമായി ഭരണകൂടം ഒന്നും ചെയ്തില്ലെന്നും മുൻ മന്ത്രി പറഞ്ഞു. ബ്രൂക്കിംഗ്‌സ് ഇൻസ്റ്റിറ്റിയൂഷൻ സംഘടിപ്പിച്ച ‘പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി’ എന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഡിപിയിലേക്കുള്ള കയറ്റുമതി കഴിഞ്ഞ 20 വർഷമായി കുത്തനെ കുറയുകയാണ്. ആദ്യം അത് 16 ശതമാനമായിരുന്നു ഇപ്പോൾ 9 ശതമാനമായി ഇടിഞ്ഞു. ഉയർന്ന വിദേശ കടവും കാരണം പാകിസ്താൻ നിലവിൽ കടുത്ത പ്രതിസന്ധിയിലാണ്. പണപ്പെരുപ്പം 48 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു, ഒരു വഴി കണ്ടെത്താനായി സർക്കാർ അന്താരാഷ്ട്ര നാണയ നിധിയുമായി ചർച്ച നടത്തുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഏതാണ്ട് 60 ശതമാനവും പ്രതിമാസം 40,000 രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങളാണ് ഞാൻ കരുതുന്നു. ഞങ്ങൾ തീർത്തും ദരിദ്രരാണ്. പാപ്പരായി തീർന്നു.ഇന്ത്യയെപ്പോലെ ഐടി സേവനങ്ങൾ കയറ്റുമതി ചെയ്യാൻ കഴിയാത്തതിന് പിന്നിൽ പാകിസ്താന്റെ മോശം വിദ്യാഭ്യാസ സമ്പ്രദായമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post