കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിൽ നിർണായക വഴിത്തിരിവ്. നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ വിഷാശമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട്. കൊല്ലപ്പെട്ട അന്നമ്മ തോമസ് , ടോം തോമസ് , മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പുറത്തെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്.
2002 മുതൽ 2014 വരെയുള്ള കാലഘട്ടത്തിലാണ് ഇവർ മരിച്ചത്. തുടർന്ന് 2019 ൽ ഇവരുടെ മൃതദേഹാവശിഷ്ടങ്ഹൾ പുറത്തെടുത്ത് പരിശോധനയ്ക്കയച്ചു. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയുമാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു പ്രാഥമിക കണ്ടെത്തൽ. റോയ് തോമസ് , സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു.
ആദ്യം റീജണൽ ഫൊറൻസിക് ലാബിലും പിന്നീട് ദേശീയ ഫൊറൻസിക് ലാബിലുമാണ് പരിശോധന നടത്തിയത്. മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം കാരണമാകാം സയനൈഡിന്റെ അംശമോ വിഷാംശമോ കണ്ടുപിടിക്കാൻ കഴിയാതിരുന്നത് എന്നാണ് നിഗമനം.













Discussion about this post