മലപ്പുറം: പതിനൊന്ന് കാരനെ ലൈംഗികമായി പീഡിപ്പിച്ച 56 കാരനായ മദ്രസ അദ്ധ്യാപകന് ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി എളങ്കൂർ സ്വദേശിയായ സുലൈമാനെയാണ് തിരൂർ പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.
2015 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. 11 കാരനെ പള്ളിയിലെ മുറിയിൽ വച്ച് നിർബന്ധിപ്പിച്ച് പുക വലിപ്പിച്ച് ലൈംഗിക പീഡനം നടത്തുകയായിരുന്നു. മുപ്പത്തിയേഴര വർഷം കഠിനതടവും 80,00 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ജഡ്ജി സിആര് ദിനേഷ് ആണ് വിധി പ്രസ്താവിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 34 മാസം കഠിന തടവും അനുഭവിക്കണം. പിഴ അടച്ചാൽ 70,000 രൂപ കേസിലെ ഇരയായ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രതിയെ തവനൂർ സെൻട്രൽ ജയിലേക്ക് അയച്ചു.
Discussion about this post