ബംഗളൂരു: കർണാടകയിൽ അൽ ഖ്വായ്ദ ഭീകരനെ അറസ്റ്റ് ചെയ്ത് എൻഐഎ. ബംഗളൂരു സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനിയറുമായ ആരിഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ അൽ ഖ്വായ്ദയിൽ പ്രവർത്തിക്കുന്നതായി എൻഐഎ വ്യക്തമാക്കി.
ശനിയാഴ്ച രാവിലെയോടെയായിരുന്നു ഇയാൾ പിടിയിലായത്. ബംഗളൂരുവിലെ തനിസാന്ദ്രയിലാണ് ആരിഫ് താമസിച്ചു പോരുന്നത്. ഇവിടെയെത്തിയായിരുന്നു ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തത്. എൻഐഎയ്‌ക്കൊപ്പം ഇന്റേണൽ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
സോഷ്യൽ മീഡിയ വഴിയാണ് ആരിഫ് ഭീകര സംഘടനയുമായി ബന്ധപ്പെടാറുള്ളത്. അൽ ഖ്വായ്ദയ്ക്ക് പുറമേ ഇസ്ലാമിക് സ്റ്റേറ്റുമായും ഇയാൾക്ക് ബന്ധമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിനായി ഇയാൾ അഫ്ഗാനിസ്ഥാനിലേക്കും, ഇറാനിലേക്കും കടക്കാൻ പദ്ധതിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.
സമൂഹമാദ്ധ്യമങ്ങളിലെ ഇടപെടലിൽ സംശയം തോന്നിയതിനെ തുടർന്ന് കഴിഞ്ഞ ഏതാനും നാളുകളായി ആരിഫ് എൻഐഎയുടെ നിരീക്ഷണത്തിൽ ആയിരുന്നു. ഭീകര ബന്ധം വ്യക്തമായതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആരിഫിനെ എൻഐഎ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post