ഇസ്ലമാബാദ്: പട്ടിണിക്കിടയിലും മതഭ്രാന്ത് കൈവിടാതെ പാകിസ്താൻ. പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദയാരോപിച്ച് യുവാവിനെ ചുട്ടുകൊന്ന് ഇസ്ലാമിസ്റ്റുകൾ. മതനിന്ദയാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് ഇസ്ലാമിസ്റ്റുകൾ പിടികൂടുകയായിരുന്നു. മർദ്ദിച്ചവശനാക്കി കറുത്ത ചായം പൂശി യുവാവിന്റെ ദേഹത്ത് തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം. യുവാവിന്റെ വ്യക്തിവിരങ്ങൾ പുറത്തുവിട്ടിട്ടില്ല.
A mob lynched a person, who was arrested by police on #blasphemy charges, after attacking a police station in Nankana Sahab, Punjab, #Pakistan pic.twitter.com/qPR2g72Pqs
— Mubashir Zaidi (@Xadeejournalist) February 11, 2023
കൊച്ചുകുട്ടികൾ അടക്കമെത്തിയാണ് പോലീസ് സ്‌റ്റേഷൻ ആക്രമിച്ചത്. ഖുറാറെ അവഹേളിച്ചുവെന്നാരോപിച്ചാണ് യുവാവിനെ അതിക്രൂരമായി കൊന്നു കളഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.
അതേസമയം, സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഫിറോസ് ഭട്ട്, നങ്കന സാഹിബ് സർക്കിൾ ഡെപ്യൂട്ടി എസ്പി നവാസ് വാരഖ് എന്നിവരെ പ്രാദേശിക ഭരണകൂടം സസ്‌പെൻഡ് ചെയ്തു. വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.
Discussion about this post