ലക്‌നൗ: പശുക്കളെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം രൂപാല. പശുക്കളെ നാം സംരക്ഷിച്ചാൽ നമ്മെ അവയും സംരക്ഷിക്കുമെന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ ഇക്കാര്യം വ്യക്തമാണെന്നും രൂപാല കൂട്ടിച്ചേർത്തു. ക്ഷീര വികസന മേഖലയിലെ സാദ്ധ്യതകളെക്കുറിച്ച് പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷീരമേഖല എന്നത് രാജ്യത്ത് പുതുതായി രൂപം കൊണ്ട ഒന്നല്ല. ഭഗവാൻ ശ്രീകൃഷ്ണൻ ജീവിച്ചിരുന്ന കാലം മുതൽക്ക് ഇതുണ്ട്. ഉത്തർപ്രദേശിലെ ഗോകുലത്തിൽ നിന്നായിരുന്നു ക്ഷീര മേഖലയുടെ ഉത്ഭവം. ക്ഷീര വികസന മേഖലയിൽ ധാരാളം സാദ്ധ്യതകളുള്ള സംസ്ഥാനമായി ഉത്തർപ്രദേശ് മാറി. നാം പശുക്കളെ പരിപാലിച്ചാൽ പശുക്കൾ നമ്മളെയും സംരക്ഷിക്കുമെന്ന വലിയ സന്ദേശമാണ് ഭഗവാൻ ശ്രീ കൃഷ്ണൻ നമുക്ക് നൽകിയിട്ടുണ്ട്. ഈ സന്ദേശം സത്യമാണെന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ നമുക്ക് കാണാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള നിക്ഷേപകരുടെ ഉച്ചകോടി ഉത്തർപ്രദേശിന്റെ വികസനത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പാണ്. എവിടെയാണോ ശക്തമായ നിയമങ്ങൾ നിലനിൽക്കുന്നത്, അവിടെ മാത്രമേ നിക്ഷേപങ്ങളുണ്ടാകുകയുള്ളൂ. വരും നാളുകളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായി ഉത്തർപ്രദേശ് മാറും. സംസ്ഥാനത്ത് 500 മൊബൈൽ വെറ്റിനറി യൂണിറ്റുകൾ ഉടൻ തന്നെ ആരംഭിക്കുമെന്നും രൂപാല പറഞ്ഞു.
Discussion about this post