മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്‌ക്കെതിരെ സംഘം ചേർന്ന് ആക്രമണം നടത്തിയ സംഭവത്തിൽ വഴിത്തിരിവ്. പൃഥ്വി ഷാ തന്നെ ശാരീരികമായി ആക്രമിച്ചുവെന്ന ആരോപണവുമായാണ് പെൺകുട്ടി രംഗത്തെത്തിയിരിക്കുന്നത്ത്. ബാറ്റ് പോലുള്ള വസ്തുവുമായി പൃഥ്വി യുവതിയെ കൈയ്യേറ്റം ചെയ്യുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
സ്വപ്‌ന ഗിൽ എന്ന യുവതിയാണ് ആരോപണം ഉന്നയിച്ചത്. പൃഥ്വി ഷാ തങ്ങളെ ആക്രമിച്ചുവെന്ന് ഇവർ പറയുന്നത് വീഡിയോയിൽ കേൾക്കാം. താരം ബാറ്റ് പോലുള്ള ഒരു വസ്തുവുമായി പെൺകുട്ടിയെ ആക്രമിക്കാനൊരുങ്ങുന്നതും കാണാം.
https://twitter.com/mohsinofficail/status/1626167356228796416?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1626167356228796416%7Ctwgr%5E043d37f4fb619e179347bb8b792b827bbbb16e7b%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Fcricket%2Fprithvi-shaw-selfie-controversy-physical-assault-girl-allegation-208809
പൃഥ്വിയുടെ സുഹൃത്തുക്കളാണ് തങ്ങളെ ആദ്യം ആക്രമിച്ചത് എന്നാണ് ഇവർ പറയുന്നത്. നിലവിൽ ഒഷിവാറ സ്റ്റേഷനിലുള്ള പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്നും ഇവരുടെ അഭിഭാഷകൻ ആരോപിച്ചു.
എന്നാൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഇതിൽ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും പൃഥ്വി ഷാ പറഞ്ഞു. അവരാണ് ആക്രമിച്ചത് എന്നും താരം ആരോപിക്കുന്നുണ്ട്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മുംബൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു പൃഥ്വി ഷാ. ഇതിനിടെ അക്രമികളിൽ ഒരാൾ അദ്ദേഹത്തോട് സെൽഫി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഒന്നിച്ച് സെൽഫി എടുത്തു. എന്നാൽ അൽപ്പനേരത്തിന് ശേഷം ഇയാൾ മറ്റുള്ള പ്രതികൾക്കൊപ്പം എത്തി വീണ്ടും ഒരു സെൽഫി കൂടി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പൃഥ്വി ഷാ ഇതിന് തയ്യാറായില്ലെന്ന് താരം നൽകിയ പരാതിയിൽ പറയുന്നു.
ഇതോടെ പ്രതികൾ ഹോട്ടലിന് പുറത്ത് കാത്തുനിന്ന് താരത്തെ ആക്രമിക്കുകയായിരുന്നു എന്നാണ് പൃഥ്വി ഷാ പറയുന്നത്. തുടർന്ന് കയ്യിൽ കരുതിയ ബാറ്റ് ഉപയോഗിച്ച് കാറിന്റെ ചില്ല് തകർത്തു. ഇതിന് ശേഷം സുഹൃത്തുക്കളോട് 50,000 രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ബഹളം കേട്ട് ജീവനക്കാർ എത്തി പൃഥ്വി ഷായെ മറ്റൊരു കാറിൽ അവിടെ നിന്നും മാറ്റുകയായിരുന്നുവെന്നും പരാതിയിലുണ്ട്.
Discussion about this post