മലപ്പുറം; എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് നേതാവ് പിഎംഎ സലാം. സ്വതന്ത്ര ലൈംഗികത കൊണ്ടു വന്നത് ക്യാമ്പസുകളിൽ ആളെ കൂട്ടാനാണെന്ന് പിഎംഎ സലാം കുറ്റപ്പെടുത്തി. ജൻഡർ ന്യൂട്രാലിറ്റി കൊണ്ടുവന്ന് കുടുംബബന്ധങ്ങൾ തകർക്കാൻ ശ്രമിക്കുകയാണെന്നും ട്രാൻസ്‌ജെൻഡർ പ്രസവം വ്യാജ മാനസികാവസ്ഥയെന്നും സലാം കൂട്ടിച്ചേർത്തു.
ഇപ്പോൾ ഏറ്റവും കൂടുതൽ ന്യൂനപക്ഷ അവകാശങ്ങൾ പിടിച്ചെടുക്കുന്നതും ലംഘിക്കുന്നതും വിവേചനപൂർവ്വം അവരോട് പെരുമാറുന്നതും ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്ന് സലാം വിമർശിച്ചു.
മയക്കുമരുന്ന് കേസുകളിലും എസ്എഫ്‌ഐക്കാരും ഡിവൈഎഫ്‌ഐക്കാരുമാണ് പ്രതികളാവുന്നതെന്ന് പിഎംഎ സലാം ചൂണ്ടിക്കാട്ടി.
Discussion about this post