ലക്‌നൗ: ലുഡോ ഗെയിം ഓൺലൈനിലൂടെ കളിച്ച് ഇന്ത്യൻ യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്ത പാക് യുവതിയെ സ്വന്തം രാജ്യത്തേക്ക് മടക്കി അയച്ചു. 19 കാരിയായ പാകിസ്താൻ യുവതി, ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കാനാണ് നേപ്പാൾ വഴി ഇന്ത്യയിലേക്ക് എത്തിയത്. ഇഖ്ര ജീവാനി എന്ന യുവതി വിസയോ മറ്റ് തിരിച്ചറിയൽ രേഖകളോ ഇഈല്ലാതെയാണ് ഇന്ത്യയിലെത്തിയത്.
ലൂഡോ ഗെയിംമിംഗ് ആപ്പിലൂടെയാണ് ഇഖ്ര ജീവാനി യുപി സ്വദേശിയായ മുലായം സിംഗിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. തുടർന്ന് യുവാവിനെ വിവാഹം ചെയ്യാൻ ഇഖ്ര ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു.
പെൺകുട്ടിയുടെ വിസയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ മുലായം സിംഗിന്റെ നിർദ്ദേശപ്രകാരം ഇഖ്ര ആദ്യം നേപ്പാളിലേക്ക് എത്തി. അവിടെ വെച്ചാണ് മുലായവും ഇഖ്രയും വിവാഹിതരായത്. പിന്നാട് സനോലി അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കടക്കുകയായിരുന്നുവെന്നാണ് സൂചന. ഇന്ത്യയിലെത്തിയ പെൺകുട്ടിയെയും കൊണ്ട് മുലായം ബംഗളൂരുവിലെത്തി. അവിടെ രാവ എന്ന പേരിലാണ് താമസിച്ചിരുന്നത്.
എന്നാൽ ഇഖ്ര നിസ്‌കരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചില അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് മുലായം സിംഗിന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഇഖ്രയുടെ പാകിസ്ഥാൻ പാസ്പോർട്ട് ലഭിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post