കാബൂൾ: ഐഎസ് ഭീകരർ ഇജാസ് അഹമ്മദ് കൊല്ലപ്പെട്ടതായി വിവരം. അഫ്ഗാനിസ്ഥാനിലെ കാബൂളിലും ജലാലാബാദിലും നടന്ന ചാവേർ ആക്രമണത്തിന്റെ സൂത്രധാരനാണ് കശ്മീരിൽ ജനിച്ച കമാൻഡർ ഇജാസ് അഹമ്മദ് അഹാംഗർ. ഇന്ത്യക്കാരായ യുവാക്കളെ റിക്രൂട്ട് ചെയ്ത് ചാവേറുകളാക്കി ഭീകരാക്രമണത്തിന് അയക്കുകയാണ് ഇയാൾ ചെയ്തിരുന്നത്.
ഇജാസ് അഹമ്മദിനെ ജനുവരി മാസം കേന്ദ്രഗവൺമെന്റ് ഭീകരനായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇജാസ് അഹമ്മദ് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്.
2020 മാർച്ചിൽ കാബൂളിലെ ഗുരുദ്വാര കാർട്ട്-ഇ പർവാനിൽ സുരക്ഷാ ജീവനക്കാരനെയും 24 സാധാരണക്കാരെയും കൊലപ്പെടുത്തിയ കാസർകോട് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്സിൻ എന്ന അബു ഖാലിദ് അൽ ഹിന്ദിയും കൂട്ടരും നടത്തിയ ചാവേർ ബോംബാക്രമണത്തിന്റെ ആസൂത്രകനാണ് ഇജാസ് അഹമ്മദെന്നാണ് റിപ്പോർട്ടുകൾ
തെക്കൻ അഫ്ഗാനിസ്ഥാനിലെ കുനാർ മേഖലയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് യൂണിറ്റുകൾക്കെതിരെ താലിബാൻ സ്വീകരിച്ച നടപടികളുമായി അഹാംഗറിന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്നാണ് വിവരം.
Discussion about this post