ഇസ്ലാമാബാദ്: അജ്ഞാതർ വധിച്ച ഹിസ്ബുൾ കമാൻഡറും ഐഎസ്‌ഐയോട് അടുത്ത ബന്ധവുമുള്ള ഭീകരൻ ബഷീർ അഹമ്മദ് പീർ എന്ന ഇംതിയാസ് ആലത്തിന്റെ സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് കൊടും ഭീകരൻ.
റാവൽപിണ്ടിയിലെ പാകിസ്താൻ ആർമിയുടെ ശ്മശാന സ്ഥലത്ത് നടന്ന ചടങ്ങിൽ കൊടും ഭീകരനായ സയ്യിദ് സലാഹുദ്ദീനും സംഘവുമാണ് പങ്കെടുത്തത്. സയ്യിദിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങിന്റെ പ്രാർത്ഥനകൾ നടത്തിയത്. പാക് സേനയുടെ സാന്നിദ്ധ്യത്തിലാണ് ലോകം തിരഞ്ഞുകൊണ്ടിരിക്കുന്ന കൊടും ഭീകരൻ പരസ്യമായി ചടങ്ങിൽ പങ്കെടുത്തത്.
ഒരു കൂസലുമില്ലാതെ മറ്റ് ഐഎസ് ഭീകരർക്കൊപ്പം നിൽക്കുന്ന സയ്യിദിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. റാവൽപിണ്ടിയിൽ കൊടും ഭീകരന്റെ സാന്നിദ്ധ്യം തെളിയിക്കുന്നത് പാക് സൈന്യം ഈ തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്നു എന്ന് തന്നെയാണെന്ന വിമർശനം ഇതോടെ ഉയർന്നു കഴിഞ്ഞു.
കഴിഞ്ഞ ദിവസമാണ് റാവൽപിണ്ടിയിൽ ഒരു കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്ന ഭീകരനെ പോയിന്റ് ബ്ലാങ്കിൻ അജ്ഞാതൻ വെടിവച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ ബഷീർ അഹമ്മദ് പീറിനെ ഇന്ത്യ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളായി പ്രഖ്യാപിച്ചിരുന്നു. കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ നടത്താൻ ആളും പണവും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിൽ ബഷീർ അഹമ്മദ് പീർ പ്രധാന പങ്കു വഹിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പ്രഖ്യാപനം നടത്തിയത്. ലഷ്‌കർ ഇ തോയ്ബ , ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകൾക്ക് വേണ്ടി സൈബർ പ്രവർത്തനങ്ങൾ നടത്തുന്നതിലും ഇയാൾ പ്രധാന പങ്കു വഹിച്ചിരുന്നു. റിക്രൂട്ട്‌മെന്റും ഭീകര പരിശീലനവും ഒപ്പം ചാവേറുകളുടെ ഏകോപനത്തിന്റെ ചുമതലയും ബഷീർ അഹമ്മദ് പീർ വഹിച്ചിരുന്നു.











Discussion about this post