ജക്കാർത്ത: ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യയായ വടക്കൻ മലുകുവിൽ ശക്തമായ ഭൂചലനം. ഇന്ന് പൂലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. എന്നാൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
പ്രാദേശിക സമയം പുലർച്ചെ 3.02നാണ് ഭൂകമ്പമുണ്ടായത്. മൊറോട്ടായി ദ്വീപിൽ നിന്ന് 133 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ദിശയിൽ കടലിനടിയിൽ 112 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇപ്പോഴുണ്ടായ ഭൂകമ്പം സുനാമിക്ക് കാരണമാകില്ലെന്നും അധികൃതർ പറയുന്നു.
ഇന്തോനേഷ്യയുടെ സമീപ പ്രദേശമായ നോർത്ത് സുലവേസിയിലും ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്. കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു. പസഫിക് റിംഗ് ഓഫ് ഫയർ എന്ന് വിളിക്കപ്പെടുന്ന ഭൂകമ്പ ബാധിത മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്.
Discussion about this post