തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തന്നെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചതിൽ കാമുകിക്ക് പങ്കില്ലെന്ന് പ്രവാസി യുവാവ് മുഹൈദിൻ. ഡ്രൈവർ രാജേഷും സംഘവുമാണ് സൂത്രധാരന്മാർരെന്നും മുഹൈദിൻ വെളിപ്പെടുത്തി. കാമുകി ഇൻഷയും സഹോദരൻ ഷഫീക്കും ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ.
മുഹൈദിനും ഇൻഷയും ഗൾഫിൽ ഒന്നിച്ചാണ് ജോലി ചെയ്തിരുന്നത് എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തട്ടിക്കൊണ്ട് പോകലിന് നേതൃത്വം നൽകിയത് കാമുകിയാണെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ ഇൻഷയ്ക്ക് ഇതിൽ പങ്കില്ലെന്ന് അറിയിച്ചുകൊണ്ടാണ് മുഹൈദിൻ രംഗത്തെത്തിയിരിക്കുന്നത്. ഇൻഷ അത്തരത്തിലുള്ള പെണ്ണല്ലെന്ന് മുഹൈദിൻ പ്രതികരിച്ചു. രാജേഷ് കുമാറാണ് പ്രധാന സൂത്രധാരൻ. തന്നെ മർദിച്ചത് ഇൻഷ കണ്ടിട്ടില്ലെന്നും ഇയാൾ വ്യക്തമാക്കി.
തടങ്കലിൽ ക്രൂരമർദ്ദനത്തിന് ഇരയായെന്ന് മുഹൈദിൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. രക്ഷിക്കാൻ കേണപേക്ഷിച്ചിട്ടും റിസോർട്ടിലെ ആരും സഹായിച്ചില്ല. ഒരു കോടി രൂപയാണ് അവർ ആവശ്യപ്പെട്ടത്. ഇൻഷയുമായി ഒരു വർഷത്തെ ബന്ധമുണ്ടായിരുന്നുവെന്നും വീട്ടുകാരെ കാണിക്കാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത് എന്നുമാണ് ഇയാൾ പറഞ്ഞത്.
Discussion about this post