തിരുവനന്തപുരം; ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് തുടക്കമായി.കാപ്പുകെട്ടി ദേവിയെ കുടിയിരുത്തിയാണ് ഉത്സവ ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്. പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ചുള്ള സ്റ്റേജ് കലാപരിപാടികളുടെ ഉദ്ഘാടനകർമ്മം ഉണ്ണി മുകുന്ദൻ നിർവ്വഹിച്ചു. മാർച്ച് ഏഴിനാണ് പൊങ്കാല. കലാപരിപാടികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത സാമൂഹ്യപ്രവർത്ത:ക ഡോ. പി.ഭാനുമതിക്ക് ആറ്റുകാൽ അംബാ പുരസ്‌കാരം നൽകി ആദരിച്ചു.
ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി സംഘാടകസമിതി അറിയിച്ചു. പൊങ്കാലയ്‌ക്കായി ഭക്ത ലക്ഷങ്ങൾ എത്തുന്നതിനാൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ആറ്റുകാൽ പൊങ്കാല ദിവസം കെഎസ്ആർടിസിയുടെ 400 ബസുകൾ സർവീസ് നടത്തും.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനകൾക്കൊപ്പം സഞ്ചരിക്കുന്ന മൊബൈൽ ലാബ് പ്രവർത്തിക്കും.പൊങ്കാലയുടെ സ്പെഷ്യൽ ഓഫീസർ ചുമതല തിരുവനന്തപുരം സബ്കളക്ടർ അശ്വതി ശ്രീനിവാസിനാണ്. 3,300 പോലീസ് ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കും. മാർച്ച് എട്ടിന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം കൊടിയിറങ്ങും.
Discussion about this post