മുസാഫറാബാദ്: പാക് അധീന കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്കും അദ്ധ്യാപികമാർക്കും ഹിജാബ് നിർബന്ധമാക്കി. പാകിസ്താൻ തെഹ്രീകെ ഇൻസാഫ് നേതൃത്വം നൽകുന്ന സർക്കാരിന്റേതാണ് തീരുമാനം. പാക് അധീന കശ്മീരിൽ സർദാർ തൻവീറിന്റെ നേതൃത്വത്തിലുള്ള പിടിഐ സർക്കാർ ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കിയതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിജ്ഞാപന പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥിനികളും അദ്ധ്യാപികമാരും നിർബന്ധമായും ഹിജാബ് ധരിക്കണം. ഉത്തരവ് ലംഘിച്ചാൽ സ്ഥാപന മേധാവിമാർക്കെതിരെയും കടുത്ത നടപടി ഉണ്ടാകും. ഹിജാബ് ധരിക്കാത്തവരും കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. താലിബാന്റെ ഉത്തരവുമായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഈ തീരുമാനത്തെ താരതമ്യം ചെയ്തത്. അഫ്ഗാനിസ്ഥാനിൽ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് താലിബാൻ നിർബന്ധമാക്കിയിട്ടുണ്ട്.
പ്രദേശത്തെ ജനങ്ങൾ ഭക്ഷണത്തിനും ജോലിക്കും വേണ്ടി ബുദ്ധിമുട്ടുമ്പോഴാണ് ഇത്തരം തീരുമാനങ്ങൾ നടപ്പാക്കുന്നതെന്ന് മുർത്താസ സോളങ്കി വിമർശിച്ചു. പ്രദേശത്തെ ഭൂരിഭാഗം കുടുംബങ്ങളും പട്ടിണിയിലാണ്. ആയിരക്കണക്കിന് ആളുകൾക്കാണ് ജോലി നഷ്ടപ്പെടുമ്പോഴാണ് മേഖലയിൽ താലിബാൻ ഭരണം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post