അഹമ്മദാബാദ്; ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അന്റണി ആൽബനീസും സ്റ്റേഡിയത്തിലെത്തി. മത്സരത്തിൽ ഓസ്‌ട്രേലിയ ടോസ് നേടി. ക്യാപ്റ്റൻ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു.ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘവി, ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവർ ചേർന്ന് ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരെ സ്വീകരിച്ചു.
നാല് ദിവസത്തെ ഇന്ത്യാ പര്യടനത്തിനായി ബുധനാഴ്ച രാവിലെയാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ എത്തിയത്. അഹമ്മദാബാദിലെ സബർമതി ആശ്രമം സന്ദർശിച്ച അദ്ദേഹം മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്നലെ രാജ്ഭവനിൽ വച്ച് ഹോളി ആഘോഷിച്ചിരുന്നു.
2022 മെയ് മാസത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആന്റണി അൽബനീസും തമ്മിലുള്ള നാലാമത്തെ കൂടിക്കാഴ്ചയാണിത്.പ്രധാനമന്ത്രിയായ ശേഷം അൽബനീസിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. 1991-ൽ ചെറുപ്പത്തിൽ ഇന്ത്യയിൽ വന്ന അദ്ദേഹം ആറാഴ്ചയോളം രാജ്യത്ത് താമസിച്ചു.
തന്നെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിന് നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ ആൻണി അൽബാനീസ്, അഹമ്മദാബാദിൽ നടക്കുന്ന ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള നാലാമത്തെ ക്രിക്കറ്റ് ടെസ്റ്റ് മത്സരം കാണാൻ താൻ ആവേശഭരിതനാണെന്നും കൂട്ടിച്ചേർത്തു.
Discussion about this post